ആപ്പ്ജില്ല

എസ്‌ഡിപിഐയുമായി രഹസ്യ ചർച്ച: ആരോപണം തള്ളി മുസ്ലിം ലീഗ്

മുസ്ലിം ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എസ്ഡിപിഐ നേതാക്കളും തമ്മിൽ മലപ്പുറം കൊണ്ടോട്ടിയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. എന്നാൽ, ഈ ആരോപണം ലീഗ് നേതൃത്വം പാടെ തള്ളി.

Samayam Malayalam 15 Mar 2019, 11:31 am

ഹൈലൈറ്റ്:

  • ആരോപണം തള്ളി മുസ്ലിം ലീഗ്
  • യാദൃശ്ചികമായി നേതാക്കളെ കണ്ടതാണെന്ന് ഇ ടി
  • ഇ ടിയുടെ വിശദീകരണം തൃപ്തികരമെന്ന് ലീഗ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sdi muslim league
മലപ്പുറം: എസ്‌ഡിപിഐയുമായി രഹസ്യ ചർച്ച നടത്തിയെന്ന ആരോപണം തള്ളി മുസ്ലിം ലീഗ്. മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ കൊണ്ടോട്ടി കെടിഡിസി ഹോട്ടലിൽ വെച്ച് എസ്‌ഡിപിഐ - പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയെന്നാണ് ആരോപണം. എന്നാൽ, യാദൃശ്ചികമായി നേതാക്കളെ അവിടെ വെച്ച് കണ്ടതാണെന്ന് ഇ.ടി പാർട്ടി നേതൃത്വത്തിന് നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എസ്ഡിപിഐ നേതാക്കളും തമ്മിൽ മലപ്പുറം കൊണ്ടോട്ടിയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. എന്നാൽ, ഈ ആരോപണം ലീഗ് നേതൃത്വം പാടെ തള്ളി. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിൽ വെച്ച് ഇരുവിഭാഗങ്ങളുടേയും നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ നസറുദ്ദീൻ എളമരം, എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചർച്ച. ഇടി മുഹമ്മദ് ബഷീർ ആദ്യം എത്തുകയും പത്ത് മിനിറ്റുകൾക്ക് ശേഷം നസറുദ്ദീൻ എളമരവും സംഘവും എത്തുകയും ചെയ്തു.

പൊന്നാനി മണ്ഡലത്തിലെ വിഷയമാണ് ചർച്ചയായതെന്നാണ് സൂചന. പി വി അൻവർ സ്ഥാനാർത്ഥിയായി എത്തിയതോടെ മുസ്ലിം ലീഗ് സമ്മർദ്ദത്തിലാണെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ വോട്ട് ധാരണയ്ക്കു വേണ്ടിയാണ് മുസ്ലിം ലീഗ് നേതാക്കൾ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിൽ വെച്ചാണ് ചർച്ച നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്