ആപ്പ്ജില്ല

തീവ്രവാദികള്‍ നുഴഞ്ഞു കയറിയോ എന്ന് മുസ്ലിം ലീഗിലും ചര്‍ച്ച

വിഷയത്തിൽ പാര്‍ട്ടി ശക്തമായ നിലപാട് എടുക്കുന്നില്ലെന്ന് ആരോപണം

Samayam Malayalam 21 Jul 2018, 9:05 am
കൊച്ചി: സിപിഎമ്മിനു പിന്നാലെ തീവ്രവാദബന്ധമുള്ളവര്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്നതു സംബന്ധിച്ച് മുസ്ലീം ലീഗിലും ചര്‍ച്ച. ഏതെങ്കിലും തീവ്രവാദസംഘടനകളുമായി ബന്ധമുള്ളവരെ പാര്‍ട്ടിയിൽ നിലനിര്‍ത്തേണ്ടതില്ലെന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്. അതേസമയം, വിഷയത്തിൽ ഇതുവരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളിൽ പാര്‍ട്ടി ശക്തമായ നിലപാട് എടുക്കുന്നില്ലെന്ന ആരോപണവുമുണ്ട്.
Samayam Malayalam muslim league


എറണാകുളത്ത് നടന്ന എസ്‍‍ഡിപിഐ പരിപാടിയിൽ പങ്കെടുത്ത യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയ്ക്കെതിരെ നടപടിയെടുക്കാത്തത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ മേയിൽ നടന്ന സംഭവത്തിൽ യൂത്ത് ലീഗിന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം. ആവശ്യം ശക്തമായതോടെ ജില്ലാ നേതൃത്വം ഇയാള്‍ക്ക് കാരണംകാണിക്കൽ നോട്ടീസ് നല്‍കാൻ തീരുമാനിക്കുകയായിരുന്നു.

അംഗത്വവിതരണം നടത്തുമ്പോള്‍ തന്നെ തീവ്രവാദബന്ധമുള്ളവര്‍ക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പാര്‍ട്ടിയുടെ വ്യക്തമായ നിര്‍ദേശമുണ്ട്. ഇത്തരക്കാര്‍ക്ക് അംഗത്വം നല്‍കരുത്. കൂടാതെ ഇത്തരം ചിന്താഗതിയുള്ളവര്‍ പാര്‍ട്ടി ഭാരവാഹികളാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ലീഗ് സര്‍ക്കുലറിലൂടെ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട പരാതികളിൽ നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

അതേസമയം, തീവ്രവാദസംഘടനകളുമായുള്ള നിലപാടിൽ പാര്‍ട്ടി നയം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അതുകൊണ്ട് ഇപ്പോള്‍ പാര്‍ട്ടിയിൽ ഇത്തരം പരിശോധനകളുടെ ആവശ്യമില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്