മലപ്പുറം: എസ്ഡിപിഐയുമായി ലീഗ് രഹസ്യ ചർച്ച നടത്തിയെന്ന ആരോപണം തള്ളി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എസ്ഡിപിഐയുമായി ലീഗിന് യാതൊരു ധാരണയുമില്ല. രഹസ്യ ചർച്ച നടത്തുന്നത് ഗസ്റ്റ് ഹൗസിലാണോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഗസ്റ്റ് ഹൗസ് ഒരു പൊതുസ്ഥലമാണ്. അവിടെ യാദൃശ്ചികമായി അവരെ കണ്ടതാണ്. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്ലിം ലീഗ് - എസ്.ഡി.പി.ഐ നേതാക്കൾ മലപ്പുറം കൊണ്ടോട്ടിയിൽവെച്ച് രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറും രംഗത്തെത്തിയിരുന്നു. വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഹോട്ടലില്‍ എത്തിയപ്പോള്‍ അവിചാരിതമായി എസ്ഡിപിഐ നേതാക്കളെ കണ്ടുമുട്ടിയതാണെന്നും ഇടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊതുസ്ഥലത്ത് രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന വാദം ആരും വിശ്വസിക്കില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മലപ്പുറം കൊണ്ടോട്ടിയിലെ ഒരു ഹോട്ടലിൽ ഇരുവിഭാഗങ്ങളുടേയും നേതാക്കൾ കൂടിക്കാഴ്ച്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലപ്പുറം, പൊന്നാനി ലോക് സഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവരാണ് പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളുമായി ചർച്ച നടത്തിയത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ നസറുദ്ദീൻ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന അദ്ധ്യക്ഷൻ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചർച്ച. ഇടി മുഹമ്മദ് ബഷീർ ആദ്യം എത്തുകയും പത്ത് മിനിറ്റുകൾക്ക് ശേഷം നസറുദ്ദീൻ എളമരവും സംഘവും എത്തുകയും ചെയ്തു.
മലപ്പുറം കൊണ്ടോട്ടിയിലെ ഒരു ഹോട്ടലിൽ ഇരുവിഭാഗങ്ങളുടേയും നേതാക്കൾ കൂടിക്കാഴ്ച്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലപ്പുറം, പൊന്നാനി ലോക് സഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവരാണ് പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളുമായി ചർച്ച നടത്തിയത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ നസറുദ്ദീൻ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന അദ്ധ്യക്ഷൻ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചർച്ച. ഇടി മുഹമ്മദ് ബഷീർ ആദ്യം എത്തുകയും പത്ത് മിനിറ്റുകൾക്ക് ശേഷം നസറുദ്ദീൻ എളമരവും സംഘവും എത്തുകയും ചെയ്തു.