ആപ്പ്ജില്ല

'പാലാരിവട്ടം അഴിമതി, പത്ത് കോടി കള്ളപ്പണം...'; ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്‍ത്‍ എൻഫോഴ്‍സ്‍മെന്‍റ്‍

നോട്ട് നിരോധനക്കാലത്ത് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകള്‍ വഴി ഈ പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

Samayam Malayalam 28 Oct 2020, 2:31 pm
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ഇബ്രാഹി കുഞ്ഞ് എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
Samayam Malayalam V K Ebrahimkunju
വി കെ ഇബ്രാഹിം കുഞ്ഞ് (ഫയൽ ചിത്രം)


Also Read : പാലക്കാട് വൃദ്ധ സദനത്തിൽ അന്തേവാസി തലക്കടിയേറ്റ് മരിച്ചു; മറ്റൊരു അന്തേവാസി കസ്റ്റഡിയിൽ

10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് കേസ് വന്നിരിക്കുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെയാണ് ഇടപാടുകളുണ്ടായിരിക്കുന്നത്. വിവാദമായ പാലാരിവട്ട പാലത്തിന്റെ കോഴപ്പണവും ഇതിലുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.

നോട്ട് നിരോധന സമയത്ത് മുന്‍ മന്ത്രിയുടെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകള്‍ വഴി ഈ പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

2016 നവംബര്‍ 15ന് ഇബ്രാഹിം കുഞ്ഞ് ഡയറക്ടറായ മാധ്യമസ്ഥാപനത്തിന്റെ പഞ്ചാബ് നാഷണൽ ബാങ്ക് എറണാകുളം മാര്‍ക്കറ്റ് റോഡ് ശാഖയിലുള്ള അക്കൗണ്ടിലേക്ക് 10 കോടി എത്തിയെന്നായിരുന്നു പരാതി. പി എ അബ്ദുൾ സമീര്‍ എന്നയാളാണ് ഇത്രയധികം തുക കൈമാറിയത്. ഇതേ ദിവസം തന്നെ കലൂര്‍ എസ്ബിഐ ശാഖയിലുള്ള ഇതേ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കും ഇയാള്‍ കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.

കളമശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയിൽ നിന്നും ലഭിച്ച പണം ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു. വിജിലൻസിന് പരാതി നൽകിയിട്ട് നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്.

Also Read : നിങ്ങളുടെ പാസ്‍പോര്‍ട്ടില്‍ ഇനി മുതല്‍ യുഎഇ വിലാസം ചേര്‍ക്കാം; പക്ഷേ, ഒരു നിബന്ധനയുണ്ട്

ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്