ബത്തേരി: പ്രളയജലം കയറിയ പൊൻകുഴി ക്ഷേത്രം വൃത്തിയാക്കി നൽകി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. വയനാട്ടിൽ കനത്ത മഴയിൽ പൊൻകുഴിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ ക്ഷേത്രവും പരിസരവും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ശ്രീകോവിലും ഉപക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളും വെള്ളത്തിലായതോടെ ക്ഷേത്രത്തിലെ നിത്യപൂജയും മുടങ്ങി. തുടര്‍ന്ന് ഇവിടെ വെള്ളമിറങ്ങിയതോടെ ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്ന ചുമതല യൂത്ത് ലീഗ് ഏറ്റെടുക്കുകയായിരുന്നു. ക്ഷേത്രം ശുചീകരിക്കാനുള്ള സന്നദ്ധത അറിയിച്ച് യൂത്ത് ലീഗ് മുൻപോട്ടു വന്നതോടെ ക്ഷേത്രം ഭാരവാഹികളും സമ്മതം മൂളി. ഇതോടെ ഞായറാഴ്ച രാവിലെ ബത്തേരിയിൽ നിന്നും നൂൽപ്പുഴയിൽ നിന്നും എത്തിയ 30 അംഗ സന്നദ്ധസേവകര്‍ ക്ഷേത്രശുചീകരമണത്തിനായി എത്തുകയായിരുന്നു. ക്ഷേത്ര പരിസരത്ത് ഒഴുകിയെത്തിയ മരത്തടികളും മാലിന്യങ്ങളും മണിക്കൂറുകളുടെ ശ്രമഫലമായി നീക്കം ചെയ്തു. വെള്ളത്തിൽ മുങ്ങിയ ക്ഷേതത്തിന്റെ മതിൽക്കെട്ടും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വെള്ളത്തിൽ മുങ്ങിയ ക്ഷേത്രത്തിന്റെ കെട്ടിടങ്ങളെല്ലാം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കഴുകി വൃത്തിയാക്കി. രാവിലെ എട്ടുമണിയോടെ തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉച്ചയോടെയാണ് അവസാനിച്ചത്. ക്ഷേത്രത്തിലെ നിത്യപൂജയും തിങ്കളാഴ്ചയോടെ പുനരാരംഭിക്കും.
പൊൻകുഴിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് - കൊല്ലഗൽ ദേശീയപാതയിലെ ഗതാഗതം മൂന്ന് ദിവസമായി തടസ്സപ്പെട്ടിരുന്നു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ. ഹാരീഫ്, വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ ഹാരീഫ് ബനാന, നിയോജകമണ്ഡലം ക്യാപ്റ്റൻ സി.കെ. മുസ്തഫ, സമദ് കണ്ണിയൻ, അസീസ് വേങ്ങൂർ, നിസാം കല്ലൂർ, റിയാസ് കല്ലുവയൽ, ഇർഷാദ് നായ്ക്കട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊൻകുഴി ക്ഷേത്രം ശുചീകരിച്ചത്.
പൊൻകുഴിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് - കൊല്ലഗൽ ദേശീയപാതയിലെ ഗതാഗതം മൂന്ന് ദിവസമായി തടസ്സപ്പെട്ടിരുന്നു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ. ഹാരീഫ്, വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ ഹാരീഫ് ബനാന, നിയോജകമണ്ഡലം ക്യാപ്റ്റൻ സി.കെ. മുസ്തഫ, സമദ് കണ്ണിയൻ, അസീസ് വേങ്ങൂർ, നിസാം കല്ലൂർ, റിയാസ് കല്ലുവയൽ, ഇർഷാദ് നായ്ക്കട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊൻകുഴി ക്ഷേത്രം ശുചീകരിച്ചത്.