കൊച്ചി:പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന തന്റെ ആരോഗ്യനില സംബന്ധിച്ച് വിശദീകരണവുമായി വാവ സുരേഷ്. ഒരുപാട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ തന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വാവ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തന്നെ ഉടന്‍ തന്നെ വാര്‍ഡിലേയ്ക്ക് മാറ്റുമെന്നും വാവ സുരേഷ് അറിയിച്ചു. നവമാധ്യമങ്ങളിലൂടെ വരുന്ന തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്ക് പിന്നാലെ ആരം പോകരുതെന്ന് വാവ സുരേഷ് അഭ്യര്‍ഥിച്ചു. ഒരുപാട് ഫേക്ക് ന്യൂസ് വരുന്നതുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്. വാര്‍ഡിലേയ്ക്ക് മാറ്റിയതിനു ശേഷം എന്റെ ആരോഗ്യപുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ഈ പേജിലൂടെ അറിയിക്കുമെന്നും വാവ സുരേഷ് അറിയിച്ചു.
Also Read:മുംബൈ ജിഎസ്ടി ഓഫീസിന്റെ എട്ടാം നിലയില്‍ വന്‍ തീപിടിത്തം
ഫെബ്രുവരി 13-ാം തീയതി പത്തനാപുരത്തിനു അടുത്ത് വെച്ച് രാവിലെ 10.30ഓടെ അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30 നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വെച്ച് തുടര്‍ചികിത്സായ്ക്കായി എംഡിഐസിയുവില്‍ പ്രേവേശിപ്പിക്കുകയും ചെയ്തു. വാവ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. എംഡിഐസിയുവിൽ ആയതുകൊണ്ടാണ് ഇതുവരെ വിവരങ്ങള്‍ ഒന്നും പങ്കുവെയ്ക്കാതിരുന്നതെന്നും ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ ഉടൻ തന്നെ വാര്‍ഡിലേയ്ക്ക് മാറ്റുമെന്നും വാവ സുരേഷ് അറിയിച്ചു. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ടിനും ജീവനക്കാര്‍ക്കും തനിക്കു വേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്കും വാവ സുരേഷ് നന്ദി പറഞ്ഞു.
Also Read: 'തോന്ന്യാസത്തിന് ഒരു പരിധിയുണ്ട് മിസ്റ്റർ മോദി: ഇനി ആർത്തവമുള്ള സ്ത്രീകളെ ട്രെയിനിൽ വിലക്കുമോ?'
വ്യാഴാഴ്ച പത്തനാപുരം കലത്തൂര് ഇടത്തറ ജംഗ്ഷനു സമീപത്തെ ഒരു വീട്ടിൽ നിന്ന് പിടികൂടിയ ശേഷം കുപ്പിയിലാക്കി കൊണ്ടുപോയ അണലിയെ പുറത്തെടുക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായ വാവ സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read:മുംബൈ ജിഎസ്ടി ഓഫീസിന്റെ എട്ടാം നിലയില്‍ വന്‍ തീപിടിത്തം
ഫെബ്രുവരി 13-ാം തീയതി പത്തനാപുരത്തിനു അടുത്ത് വെച്ച് രാവിലെ 10.30ഓടെ അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30 നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വെച്ച് തുടര്‍ചികിത്സായ്ക്കായി എംഡിഐസിയുവില്‍ പ്രേവേശിപ്പിക്കുകയും ചെയ്തു. വാവ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. എംഡിഐസിയുവിൽ ആയതുകൊണ്ടാണ് ഇതുവരെ വിവരങ്ങള്‍ ഒന്നും പങ്കുവെയ്ക്കാതിരുന്നതെന്നും ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ ഉടൻ തന്നെ വാര്‍ഡിലേയ്ക്ക് മാറ്റുമെന്നും വാവ സുരേഷ് അറിയിച്ചു. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ടിനും ജീവനക്കാര്‍ക്കും തനിക്കു വേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്കും വാവ സുരേഷ് നന്ദി പറഞ്ഞു.
Also Read: 'തോന്ന്യാസത്തിന് ഒരു പരിധിയുണ്ട് മിസ്റ്റർ മോദി: ഇനി ആർത്തവമുള്ള സ്ത്രീകളെ ട്രെയിനിൽ വിലക്കുമോ?'
വ്യാഴാഴ്ച പത്തനാപുരം കലത്തൂര് ഇടത്തറ ജംഗ്ഷനു സമീപത്തെ ഒരു വീട്ടിൽ നിന്ന് പിടികൂടിയ ശേഷം കുപ്പിയിലാക്കി കൊണ്ടുപോയ അണലിയെ പുറത്തെടുക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായ വാവ സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.