കണ്ണൂർ: നാൽപ്പാടി വാസു കേസിൽ താനും ടി പി ചന്ദ്രശേഖരനും ഒരുമിച്ച് ജയിലില് കഴിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി പി.ജയരാജൻ. എഫ്ഐആർ അനുസരിച്ച് ഒന്നാം പ്രതിയായിരുന്ന കെ.സുധാകരനെ പ്രതി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ നടത്തിയ സമരത്തിലാണ് പി.ജയരാജനും ടി പി ചന്ദ്രശേഖരനും അടക്കമുള്ളവർ അറസ്റ്റിലായത്. ന്യൂസ് 18ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.ജയരാജന്റെ വെളിപ്പെടുത്തൽ. കോഴിക്കോട് ഐജി ഓഫീസിലേക്കായിരുന്നു അന്ന് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് നടത്തിയതിനെ തുടർന്നായിരുന്നു തങ്ങളെ അറസ്റ്റ് ചെയ്തതെന്ന് ജയരാജൻ ഓർത്തു. എം വി ജയരാജനും ഇപ്പോഴത്തെ ആർഎംപി നേതാവ് വേണുവും ഒപ്പമുണ്ടായിരുന്നെന്ന് ജയരാജൻ പറഞ്ഞു. സിപിഎമ്മിലേക്ക് തിരിച്ച് വരണമെന്ന് താൻ വേണുവിനോടും ടിപിയോടും പറഞ്ഞിരുന്നെന്നും ജയരാജൻ കൂട്ടിച്ചേർത്തു. എന്നാൽ ടിപി പാർട്ടിയിലേക്ക് മടങ്ങി വരാൻ തയ്യാറായിലല്ല.
അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുവാദത്തോടെയാണ് ചർച്ച നടത്തിയത്. എന്നാൽ, പിന്നീട് ഇങ്ങനെയൊരു ചർച്ച നടന്നിട്ടില്ലെന്ന് വേണു മാധ്യമങ്ങളോട് പറഞ്ഞു. ടി പി ചന്ദ്രശേഖരനെ ആരോ പാർട്ടിയിൽ തിരികെ എത്തുന്നതിൽ നിന്ന് തടഞ്ഞിരുന്നു. സിപിഎമ്മിൽ ചേരുന്നതിൽ നിന്ന് ആരാണ് ടിപിയെ പിന്തിരിപ്പിച്ചതെന്ന് ഇത് വരെ വ്യക്തമല്ല.
അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുവാദത്തോടെയാണ് ചർച്ച നടത്തിയത്. എന്നാൽ, പിന്നീട് ഇങ്ങനെയൊരു ചർച്ച നടന്നിട്ടില്ലെന്ന് വേണു മാധ്യമങ്ങളോട് പറഞ്ഞു. ടി പി ചന്ദ്രശേഖരനെ ആരോ പാർട്ടിയിൽ തിരികെ എത്തുന്നതിൽ നിന്ന് തടഞ്ഞിരുന്നു. സിപിഎമ്മിൽ ചേരുന്നതിൽ നിന്ന് ആരാണ് ടിപിയെ പിന്തിരിപ്പിച്ചതെന്ന് ഇത് വരെ വ്യക്തമല്ല.