ആപ്പ്ജില്ല

സര്‍ക്കാര്‍ ജാതീയ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍എസ്എസ്

ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുത്തിരുന്നില്ല

Samayam Malayalam 2 Dec 2018, 3:30 pm
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും എന്‍എസ്എസ്. വിശ്വാസികള്‍ക്കിടയില്‍ ജാതീയ വിഭാഗീയത ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നവോത്ഥാനവും ശബരിമല പ്രശ്നവും തമ്മില്‍ എന്തു ബന്ധമെന്നും അദ്ദേഹം ചോദിച്ചു.
Samayam Malayalam NSS


സവര്‍ണരുടെ ആധിപത്യം കാരണമാണ് കോടതി വിധി നടപ്പാക്കാന്‍ കഴിയാത്തതെന്ന് സര്‍ക്കാര്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു. ജാതീയ വിഭാഗീയതയിലൂടെ ശബരിമല വിഷയത്തില്‍ പരിഹാരം കാണാനാണ് സര്‍ക്കാര്‍ നീക്കം. ഇത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണെന്നും ഒരു സര്‍ക്കാരും ഇത്തരത്തിലൊരു നടപടി സ്വീകരിക്കില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശന വിഷയം ആചാര അനുഷ്ഠാനങ്ങളുടെയും ഈശ്വര വിശ്വാസത്തിന്‍റെയും പ്രശ്നമാണ്. നവോത്ഥാനവും ശബരിമല സ്ത്രീപ്രവേശനവും തമ്മിലെന്ത് ബന്ധമെന്നും രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതിയെങ്കില്‍ സര്‍ക്കാരിന് തെറ്റ് പറ്റി. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ പങ്കെടുത്ത എസ്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യോഗത്തില്‍ 180 സംഘടനകളെ മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. എന്നാല്‍ 80 ഒാളം സംഘടനകള്‍ മാത്രമാണ് പങ്കെടത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്