ന്യൂഡൽഹി: ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണനും പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദും രാഷ്ട്രപതി രാം നാഥ് കോവിന്ദിൽനിന്നും പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. നമ്പി നാരായണൻ പത്മഭൂഷനും കെ കെ മുഹമ്മദ് പത്മശ്രീയുമാണ് ഏറ്റുവാങ്ങിയത്. രാഷ്ട്രപതി ഭവനിലായിരുന്നു പുരസ്കാര ദാനച്ചടങ്ങ്. നാടൻ പാട്ടുകാരി തേജൻ ഭായ്ക്ക് പത്മവിഭൂഷനും ഭക്ഷ്യസംസ്ക്കരണ കമ്പനിയായ എംഡിഎച്ചിന്റെ ഉടമ മഹാഷായ് ദരംപാൽ ഗുലാത്തി, പർവ്വതാരോഹക ബചേന്ദ്രി പാൽ എന്നിവർക്ക് പത്മഭൂഷനും സമ്മാനിച്ചു. നടൻ മനോജ് ബാജ്പേയ്, തബല വിദ്വാൻ സ്വപൻ ചൌധരി, ഫുട്ബോൾ താരം സുനിൽ ഛേത്രിതുടങ്ങിയവർ പത്മശ്രീ പുരസ്കാരവും ഏറ്റുവാങ്ങി. പത്മ പുരസ്കാരങ്ങളുടെ രണ്ടാംഘട്ട വിതരണമാണ് ഇന്നു നടന്നത്.
മാർച്ച് 11ന് ജേതാക്കളിൽ 56 പേർക്ക് പുരസ്കാര വിതരണം നടത്തിയിരുന്നു. ആകെ 112 പുരസ്കാര ജേതാക്കളാണ് ഉള്ളത്. നടൻ മോഹൻ ലാൽ, അന്തരിച്ച മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർക്കുവേണ്ടി ഭാര്യ ഭാരതി തുടങ്ങിയവർ ആദ്യഘട്ടത്തിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
മാർച്ച് 11ന് ജേതാക്കളിൽ 56 പേർക്ക് പുരസ്കാര വിതരണം നടത്തിയിരുന്നു. ആകെ 112 പുരസ്കാര ജേതാക്കളാണ് ഉള്ളത്. നടൻ മോഹൻ ലാൽ, അന്തരിച്ച മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർക്കുവേണ്ടി ഭാര്യ ഭാരതി തുടങ്ങിയവർ ആദ്യഘട്ടത്തിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയിരുന്നു.