ആപ്പ്ജില്ല

നരസിംഹറാവുവിന് കരുണാകരനോട് ദേഷ്യമായിരുന്നു: ബാലകൃഷ്ണപിള്ള

ഐഎസ്ആർഒ ചാരക്കേസിൽ കെ.കരുണാകരന് മാത്രമാണ് നീതി കിട്ടാതെ പോയതെന്ന് കെ.മുരളീധരൻ ആരോപിച്ചിരുന്നു

Samayam Malayalam 16 Sept 2018, 10:09 pm
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് കെ.കരുണാകരനോട് ദേഷ്യമുണ്ടായിരുന്നെന്ന് ആർ.ബാലകൃഷ്ണപിള്ള. ഹൈക്കമാൻഡിൽ കരുണാകരന് ഉണ്ടായിരുന്ന സ്വാധീനമായിരുന്നു ദേഷ്യത്തിന് കാരണമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. കോൺഗ്രസ് ഐ ഗ്രൂപ്പ് അന്ന് കരുണാകരനെതിരെ രഹസ്യ ഗ്രൂപ്പ് യോഗം നടത്തിയിരുന്നോ ഗൂഢാലോചന നടന്നോ എന്നൊന്നും തനിക്ക് അഭിപ്രായമില്ല. ഒരു കൂട്ടം ആളുകൾ കരുണാകരനെ കോൺഗ്രസിൽ നിന്ന് ഇറക്കി വിടാൻ ശ്രമിച്ചിരുന്നെന്നും ബാലകൃഷ്ണപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
Samayam Malayalam k balakrishnapilla


ഐഎസ്ആർഒ ചാരക്കേസിൽ കെ.കരുണാകരന് മാത്രമാണ് നീതി കിട്ടാതെ പോയതെന്ന് കെ.മുരളീധരൻ ആരോപിച്ചിരുന്നു. കെ.കരുണാകരനെ ചതിച്ചത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവായിരുന്നെന്നും കെ.മുരളീധരൻ എംഎൽഎ ആവർത്തിച്ചു പ്രസ്താവിച്ചിരുന്നു. റാവു അന്ന് സ്വീകരിച്ച നിലപാട് ചതിയാണെന്ന് കരുണാകരൻ പറഞ്ഞിരുന്നു. എന്നാൽ മറ്റ് നേതാക്കളെ കുറിച്ച് കരുണാകരൻ അത്തരത്തിൽ പറഞ്ഞിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. നരസിംഹ റാവു സ്വീകരിച്ച നിലപാട് കരുണാകരന് അപചയമുണ്ടാക്കിയെന്നും മുരളീധരൻ വ്യക്തമാക്കി.

നമ്പി നാരായണന് അനുകൂലമായ വിധിയുണ്ടായതിന് പിന്നാലെ നരസിംഹറാവു അന്ന് സ്വീകരിച്ച നിലപാടിനെതിരെ മുരളീധരൻ രംഗത്ത് വന്നു. മരണശേഷമെങ്കിലും കരുണാകരന്റെ ജീവിതത്തിലെ കറുത്തപാട് നീങ്ങിയതിൽ സന്തോഷമുണ്ടെന്നും മുരളീധരൻ പ്രതികരിച്ചു. സുപ്രീം കോടതി ജുഡീഷ്യൽ അന്വേഷണത്തിനായി നിയോഗിച്ച റിട്ട.ജസ്റ്റിസ് ഡി.കെ.ജെയ്ൻ അധ്യക്ഷനായ കമ്മീഷൻ നോട്ടീസ അയച്ചാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് മുരളീധരൻ പറഞ്ഞു. കരുണാകരനെ ചതിച്ചത് സജീവ കേരള രാഷ്ട്രീയത്തിലെ അഞ്ചു പേരാണ് എന്ന് പത്മജ വേണുഗോപാൽ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്