കൊച്ചി: സ്വര്‍ണക്കടത്തു കേസിൽ വിവിധ അന്വേഷണ ഏജൻസികള്‍ അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെതിരെ യുഎപിഎ ചുമത്തി. ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ ട്വീറ്റ് ചെയ്തു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിൽ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാകില്ലെന്നും എൻഐഎയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയിൽ അറിയിച്ചു.
കേസിൽ അറസ്റ്റിലായ സരിത്തിനെ ഒന്നാം പ്രതിയായും സ്വപ്നയെ രണ്ടാം പ്രതിയായുമാണ് കേസ് രജിസ്റ്റർ ചെയ്തത്. സന്ദീപ് നായർ സ്വർണക്കടത്ത് കേസിൽ നാലാം പ്രതിയാണ്. കസ്റ്റംസ് പ്രതി ചേർക്കാത്ത ഫൈസൽ ഫരീദാണ് മൂന്നാം പ്രതി.
Also Read: ഏഷ്യന്‍ രാജ്യങ്ങള്‍ ഏറെ പിന്നില്‍; കൊവിഡില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ, അടുത്ത ഹോട്സ്പോട്ടോ? 5 വസ്തുതകള്‍
കേസിൽ കൂടുതൽ വിവരങ്ങള്‍ കിട്ടണമെങ്കിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യണമെന്നും സ്വപ്നയ്ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേസിൽ പങ്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം വിവരങ്ങള്‍ സ്വപ്നയിൽ നിന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് എൻഐെ.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നത് വ്യക്തമാണെന്നും ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിട്ടു. സ്വപ്ന ഇതിനു മുൻപും കള്ളക്കടത്ത് നടത്തിയിരിക്കാമെന്ന് അവരുടെ ബിനാമിയെന്നു കരുതപ്പെടുന്ന സന്ദീപിൻ്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതിൽ നിന്നു മനസ്സിലായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. സന്ദീപ്, കേസിലെ ഒന്നാം പ്രതിയായ സരിത്, സ്വപ്ന, തിരിച്ചറിയപ്പെത്താ കുറച്ചു പേര് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ട്. കാര്‍ഗോ വിട്ടു കിട്ടാനായി സ്വപ്ന തന്നെ കോൺസുലേറ്റിൻ്റെ രേഖകള്‍ ഉപയോഗിച്ചതായി അവരുടെ ജാമ്യാപേക്ഷയിൽ വ്യക്തമാണെന്നും കള്ളക്കടത്തു വന്ന കാര്‍ഗോ വിട്ടു കിട്ടാൻ താമസം വന്നപ്പോള്‍ സ്വപ്ന വിളിച്ചിരുന്നതായും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്വര്‍ണം പിടികൂടി രണ്ട് മണിക്കൂറിനകം സ്വപ്നയുടെ ഫോൺ ഓഫായതായും ഇതിൽ ദുരൂഹതയുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു.
Also Read: പൂന്തുറയില്‍ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യമന്ത്രി; ജനങ്ങള്‍ സഹകരിക്കണമെന്ന് മേയര്‍; സംഘര്‍ഷം ബോധപൂര്‍വ്വമെന്ന് ആക്ഷേപം
സ്വന്തം ആവശ്യത്തിനു പുറമെ മറ്റു ചില സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കു വേണ്ടിയും സ്വപ്ന ഇടപെട്ടിട്ടുണ്ടെന്ന സൂചനകളും കസ്റ്റംസിനു എൻഐഎയ്ക്കും ലഭിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി.
കേസിൽ അറസ്റ്റിലായ സരിത്തിനെ ഒന്നാം പ്രതിയായും സ്വപ്നയെ രണ്ടാം പ്രതിയായുമാണ് കേസ് രജിസ്റ്റർ ചെയ്തത്. സന്ദീപ് നായർ സ്വർണക്കടത്ത് കേസിൽ നാലാം പ്രതിയാണ്. കസ്റ്റംസ് പ്രതി ചേർക്കാത്ത ഫൈസൽ ഫരീദാണ് മൂന്നാം പ്രതി.
Also Read: ഏഷ്യന്‍ രാജ്യങ്ങള്‍ ഏറെ പിന്നില്‍; കൊവിഡില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ, അടുത്ത ഹോട്സ്പോട്ടോ? 5 വസ്തുതകള്‍
കേസിൽ കൂടുതൽ വിവരങ്ങള്‍ കിട്ടണമെങ്കിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യണമെന്നും സ്വപ്നയ്ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേസിൽ പങ്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം വിവരങ്ങള്‍ സ്വപ്നയിൽ നിന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് എൻഐെ.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നത് വ്യക്തമാണെന്നും ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിട്ടു. സ്വപ്ന ഇതിനു മുൻപും കള്ളക്കടത്ത് നടത്തിയിരിക്കാമെന്ന് അവരുടെ ബിനാമിയെന്നു കരുതപ്പെടുന്ന സന്ദീപിൻ്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതിൽ നിന്നു മനസ്സിലായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. സന്ദീപ്, കേസിലെ ഒന്നാം പ്രതിയായ സരിത്, സ്വപ്ന, തിരിച്ചറിയപ്പെത്താ കുറച്ചു പേര് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ട്. കാര്‍ഗോ വിട്ടു കിട്ടാനായി സ്വപ്ന തന്നെ കോൺസുലേറ്റിൻ്റെ രേഖകള്‍ ഉപയോഗിച്ചതായി അവരുടെ ജാമ്യാപേക്ഷയിൽ വ്യക്തമാണെന്നും കള്ളക്കടത്തു വന്ന കാര്‍ഗോ വിട്ടു കിട്ടാൻ താമസം വന്നപ്പോള്‍ സ്വപ്ന വിളിച്ചിരുന്നതായും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്വര്‍ണം പിടികൂടി രണ്ട് മണിക്കൂറിനകം സ്വപ്നയുടെ ഫോൺ ഓഫായതായും ഇതിൽ ദുരൂഹതയുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു.
Also Read: പൂന്തുറയില്‍ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യമന്ത്രി; ജനങ്ങള്‍ സഹകരിക്കണമെന്ന് മേയര്‍; സംഘര്‍ഷം ബോധപൂര്‍വ്വമെന്ന് ആക്ഷേപം
സ്വന്തം ആവശ്യത്തിനു പുറമെ മറ്റു ചില സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കു വേണ്ടിയും സ്വപ്ന ഇടപെട്ടിട്ടുണ്ടെന്ന സൂചനകളും കസ്റ്റംസിനു എൻഐഎയ്ക്കും ലഭിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി.