കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുതിർന്ന നേതാവ് കെ വി തോമസ് എൽഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് എൻസിപി അധ്യക്ഷൻ പി സി ചാക്കോ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. Also Read : കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തോട് യോജിപ്പില്ല; വീണ്ടും നിലപാട് കടുപ്പിച്ച് കെ വി തോമസ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ് എൽഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിൽ ഉള്ളതെന്നും പിസി ചാക്കോ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽകൈ ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കുറിക്കുന്നു. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതമെന്നും ആശംസിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം, വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കെ വി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് താൻ വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നായിരുന്നു കെ വി തോമസ് നേരത്തെ പ്രതികരിച്ചിരുന്നത്.
Also Read : മഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി; യുവാവിനെതിരെ കേസെടുത്ത് പോലീസ്
അതിന് പുറമെ, സ്ഥാനാർഥി നിർണയ രീതിക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. പിന്നാലെ നിലവിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ജനാധിപത്യപരമല്ലാതെയാണ് തീരുമാനമെടുക്കുന്നത്. ഇതൊരു ഏകാധിപത്യ സ്വഭാവമാണ്. കോൺഗ്രസിൽ ഒരിക്കലും ഇല്ലാത്തതാണതെന്നും അദ്ദേഹം മലയാള മനോരമയോട് പ്രതികരിച്ചു. ഇത്തരം പ്രവണതകളെ താന്‍ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോമസ് മാഷിന്റെ നിലപാട് സ്വാഗതാർഹമാണെന്ന് തൃക്കാക്കര മണ്ഡലം സെക്രട്ടറിയും സിപിഎം നേതാവുമായ എം സ്വരാജും പറഞ്ഞിരുന്നു.
Also Read : കെവി തോമസ് എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങുമോ? നിലപാട് സ്വഗതാർഹമെന്ന് എം സ്വരാജ്
സ്വരാജിന്റെ പ്രതികരണം ഇങ്ങനെ, 'അദ്ദേഹം വികസനത്തിനൊപ്പമാണെന്ന് പറഞ്ഞിട്ടുണ്ട്. അത് സ്വഗതാർഹമാണ്. ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം വികസനത്തിനൊപ്പം നിൽക്കുക എന്നതാണ്. വികസനത്തിന് ഒരു വോട്ട് എന്നതാണ്' എം സ്വരാജ് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ് എൽഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിൽ ഉള്ളതെന്നും പിസി ചാക്കോ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽകൈ ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കുറിക്കുന്നു. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതമെന്നും ആശംസിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം, വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കെ വി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് താൻ വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നായിരുന്നു കെ വി തോമസ് നേരത്തെ പ്രതികരിച്ചിരുന്നത്.
Also Read : മഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി; യുവാവിനെതിരെ കേസെടുത്ത് പോലീസ്
അതിന് പുറമെ, സ്ഥാനാർഥി നിർണയ രീതിക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. പിന്നാലെ നിലവിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ജനാധിപത്യപരമല്ലാതെയാണ് തീരുമാനമെടുക്കുന്നത്. ഇതൊരു ഏകാധിപത്യ സ്വഭാവമാണ്. കോൺഗ്രസിൽ ഒരിക്കലും ഇല്ലാത്തതാണതെന്നും അദ്ദേഹം മലയാള മനോരമയോട് പ്രതികരിച്ചു. ഇത്തരം പ്രവണതകളെ താന്‍ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോമസ് മാഷിന്റെ നിലപാട് സ്വാഗതാർഹമാണെന്ന് തൃക്കാക്കര മണ്ഡലം സെക്രട്ടറിയും സിപിഎം നേതാവുമായ എം സ്വരാജും പറഞ്ഞിരുന്നു.
Also Read : കെവി തോമസ് എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങുമോ? നിലപാട് സ്വഗതാർഹമെന്ന് എം സ്വരാജ്
സ്വരാജിന്റെ പ്രതികരണം ഇങ്ങനെ, 'അദ്ദേഹം വികസനത്തിനൊപ്പമാണെന്ന് പറഞ്ഞിട്ടുണ്ട്. അത് സ്വഗതാർഹമാണ്. ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം വികസനത്തിനൊപ്പം നിൽക്കുക എന്നതാണ്. വികസനത്തിന് ഒരു വോട്ട് എന്നതാണ്' എം സ്വരാജ് പറഞ്ഞു.