ആപ്പ്ജില്ല

മാണിക്ക് എല്ലാ വാതിലുകളും തുറന്നിട്ട് എന്‍ഡിഎ; കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്യും

ബിജെപി മാണിക്കെതിരെ നടത്തിയിട്ടുള്ള അഴിമതിവിരുദ്ധസമരങ്ങളുടെ പശ്ചാത്തലത്തില്‍ മാണിയോട് അങ്ങോട്ടുപോയി ചര്‍ച്ചനടത്തേണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്

TNN 9 Aug 2016, 7:56 am
കൊച്ചി: കേന്ദ്ര ഇടപെടല്‍ ഉണ്ടാവുന്നതുവരെ കെ.എം. മാണിയെ കൂടെക്കൂട്ടുന്നകാര്യത്തില്‍ ബി.ജെ.പി സംസ്ഥാനനേതൃത്വം എടുത്തുചാടില്ല. എന്നാല്‍, എല്ലാ വാതിലുകളും മാണിക്കായി തുറന്നിടാനാണ് കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി. നേതൃസമ്മേളനത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ബിഡിജെഎസ്സുമായി നടന്ന ചര്‍ച്ചകള്‍ക്ക് സമാനമായി തലസ്ഥാനത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുമെന്നാണ് ബിജെപി സംസ്ഥാനനേതൃത്വം കരുതുന്നത്. ബിജെപി മാണിക്കെതിരെ നടത്തിയിട്ടുള്ള അഴിമതിവിരുദ്ധസമരങ്ങളുടെ പശ്ചാത്തലത്തില്‍ മാണിയോട് അങ്ങോട്ടുപോയി ചര്‍ച്ചനടത്തേണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
Samayam Malayalam nda opens all doors for mani
മാണിക്ക് എല്ലാ വാതിലുകളും തുറന്നിട്ട് എന്‍ഡിഎ; കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്യും


കേന്ദ്രമന്ത്രിസ്ഥാനം അടക്കം മാണിയുടെ ആവശ്യങ്ങളറിഞ്ഞുകൊണ്ട് തീരുമാനമെടുക്കാന്‍ ദേശീയനേതൃത്വത്തിനേ കഴിയൂ എന്നും സെപ്റ്റംബറില്‍ പാര്‍ട്ടി ദേശീയസമ്മേളനം കേരളത്തില്‍ വെച്ച് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേരള രാഷ്ട്രീയത്തില്‍ കേന്ദ്രം പ്രത്യേക താത്‍പര്യമെടുത്തേക്കും എന്നും ബിജെപി സംസ്ഥാനനേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ മാണി മുന്നണിവിട്ടത് വ്യക്തമായ കാരണംപറയാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാണി പറഞ്ഞ കാരണങ്ങള്‍ 34 വര്‍ഷത്തെ ബന്ധം മുറിക്കാന്‍ മതിയായവയല്ലെന്നും മാണി ബജറ്റവതരിപ്പിക്കുന്നതു തടയാന്‍ പ്രതിപക്ഷം പാഞ്ഞടുത്തപ്പോള്‍ അവരെ യുഡിഎഫ് എംഎല്‍എമാര്‍ ചങ്കുനല്‍കിയാണു തടഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴ കേസില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മന്ത്രിയെന്ന നിലയില്‍ വിജിലന്‍സ് അന്വേഷണത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാണിയെ ഒരു കാരണവശാലും ഇനി യു.ഡി.എഫിലേക്കു തിരിച്ചുവിളിക്കരുത് എന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. മുന്നണിവിടാനുള്ള ഒരുസാഹചര്യവുമില്ലാത്തപ്പോള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍തേടിയാണ് അവര്‍ പോയതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മുന്നണികളുടെ ഭാഗമായല്ലാതെ ഒറ്റയ്ക്കുനില്‍ക്കാന്‍ പാര്‍ട്ടിക്കു ഭയമില്ലെന്ന് കെ.എം. മാണി അറിയിച്ചു. 1965-ലും 1967-ലും 1970-ലും പാര്‍ട്ടി ഒറ്റയ്ക്കുനിന്നു ശക്തിതെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്