ആപ്പ്ജില്ല

കുടുങ്ങിക്കിടക്കുന്ന 200 പേരെ രക്ഷിക്കാൻ സൈന്യം ശ്രമം തുടങ്ങി

കാടിനുള്ളിൽ കുടുങ്ങിയവർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിച്ചു. വീട് തകർന്നവരിൽ ചിലർ മലവെള്ളപ്പാച്ചിൽ വകവെക്കാതെ നീന്തി മുണ്ടൂരിലെത്തി തങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ടിരുന്നു.

Samayam Malayalam 11 Aug 2019, 4:08 pm
മലപ്പുറം: കാട്ടിനുള്ളിൽ ആദിവാസി കോളനികളിൽ കുടുങ്ങികിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചാലിയാർ പുഴ കരകവിഞ്ഞതിനെ തുടർന്നാണ് ഇരുന്നൂറോളം പേർ വാണിയംപുഴയിൽ കുടുങ്ങിയത്. ഇവിടെയുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ വിസമ്മതിച്ചതായും റിപ്പോർട്ടുണ്ട്.
Samayam Malayalam vaniyampuzha


പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇവർക്ക് ഭക്ഷണമെത്തിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിച്ചു. വാണിയംപുഴ എസ്റ്റേറ്റിലും ആദിവാസി ഊരുകളിലുമായി 200 പേരാണ് കുടുങ്ങിക്കിടക്കുന്നത്. നാലു ദിവസമായി ഇവർ ഇവിടെ കുടുങ്ങിക്കിടക്കുന്നു. ഇതിനിടെ, ആറ് പേർ മലവെള്ളപ്പാച്ചിൽ വകവെക്കാതെ മുണ്ടേരിയിലെത്തി.

തങ്ങളുടെ വീടുകൾ തകർന്നു പോയെന്നും കഴിക്കാൻ ഭക്ഷണം ഇല്ലെന്നും അവർ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ സാധിച്ചിരുന്നില്ല. മണിക്കൂറുകളുടെ ശ്രമഫലമായാണ് സൈന്യത്തിന് ജനങ്ങൾ കുടുങ്ങികിടക്കുന്നതിടത്ത് എത്താൻ സാധിച്ചത്. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ സജികുമാർ, നോർത്ത് ഡിഎഫ്ഒ യോഗേഷ് എന്നിവരോടൊപ്പമാണ് 25 സൈനികരുടെ സംഘം വാണിയംപുഴയിലേക്ക് തിരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്