ആപ്പ്ജില്ല

വേദനയുടെ 17 ദിനങ്ങള്‍; നീനു കോളേജിലെത്തി

കെവിന്‍റെ വിങ്ങുന്ന ഓർമ്മകളുമായി തുടർപഠനത്തിനായി നീനു കോളേജ് ക്യാമ്പസിൽ

Samayam Malayalam 14 Jun 2018, 9:11 am
വേദനയുടെ 17 ദിനങ്ങള്‍ക്ക് ശേഷം നീനു കോളേജിലെത്തി. പ്രണയവിവാഹത്തെ തുടർന്ന് കെവിൻ, ജീവൻ വെടിയേണ്ടി വന്നതിന്‍റെ പതിനേഴാം ദിവസമായിരുന്നു ബുധനാഴ്ച. കെവിന്റെ അച്ഛന്‍ ജോസഫിന്‍റെ ബൈക്കിനു പിന്നിലിരുന്ന് മാന്നാനത്തെ കോളേജിൽ നീനുവെത്തി. കെവിന്റെ മരണം കഴിഞ്ഞ ശേഷം പോലീസ് സ്റ്റേഷനിലേക്ക് പോയതൊഴിച്ചാൽ ആദ്യമായാണ് നീനു വീടുവിട്ട് പുറത്തിറങ്ങിയത്.
Samayam Malayalam neenu


വീട്ടിലെ കെവിന്റെ ചിത്രത്തിനു മുന്നില്‍ ഇത്തിരിനേരം ചിലവഴിച്ചിട്ടാണ് കോളേജിലേക്ക് നീനു പോയത്. ഇറങ്ങുംമുമ്പ് വിതുമ്പിപ്പോയി. ഉടൻ കണ്ണുതുടച്ച് ദൃഢനിശ്ചയത്തോടെ അച്ഛന്റെ ബൈക്കിനു പിന്നില്‍ കയറി കോളേജിലേക്ക്.

കെവിന്‍റെ അച്ഛൻ ജോസഫ് നീനുവുമായി ആദ്യം പ്രിന്‍സിപ്പലിനെ കണ്ടു. എല്ലാവരും നിറഞ്ഞ മനസ്സോടെ നീനുവിനെ സ്വീകരിച്ചു. പഠനം തുടരാന്‍ എന്തു സഹായവും വാഗ്ദാനം ചെയ്തു. ഒപ്പമുണ്ടെന്ന ധൈര്യപ്പെടുത്തല്‍. പിന്നെ കൂട്ടുകാരികള്‍ക്കു നടുവിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ നടന്നുചെല്ലുകയായിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയും നീനുവിന്റെ തുടര്‍പഠനത്തിന് ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുമുണ്ട്.

ചിത്രം കടപ്പാട്: മാതൃഭൂമി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്