മലപ്പുറം: ബന്ധുനിയമന വിവാദത്തിൽപ്പെട്ട മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ലോങ് മാർച്ച് ഇന്ന് മലപ്പുറത്ത്. കോട്ടയ്ക്കൽ ചങ്കുപെട്ടി മുതൽ വളാഞ്ചേരിയിലെ മന്ത്രിയുടെ വസതിവരെയാണ് മാർച്ച്. രാവിലെ 8.30ന് ആരംഭിക്കുന്ന മാർച്ച് വൈകിട്ട് അഞ്ചുമണിക്ക് സമാപിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന മാർച്ച് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രിയുടെ ബന്ധുവായ അദീപിനെ അനധികൃതമായി നിയമിച്ചുവെന്നാരോപിച്ച് യൂത്ത് ലീഗാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെയാണ് യൂത്ത് കോൺഗ്രസ് വിഷയം ഏറ്റെടുത്തിരിക്കുന്നത്.
കെടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്നാണ് ഡീൻ കുര്യാക്കോസിന്റെ ആരോപണം. കെ മുരളീധരനാണ് ബന്ധുനിയമന വിഷയം നിയമസഭയിൽ അവതരിപ്പിച്ചത്.
ഇന്റർവ്യൂവിൽ പങ്കെടുത്ത മൂന്നുപേർക്ക് യോഗ്യതയില്ലെന്നായിരുന്നു ജലീലിന്റെ വിശദീകരണം. അദീപിന്റെ യോഗ്യത കേരളത്തിലെ ഒരു സർവ്വകലാശാലയും അംഗീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ചൂണ്ടിക്കാട്ടി.
കെടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്നാണ് ഡീൻ കുര്യാക്കോസിന്റെ ആരോപണം. കെ മുരളീധരനാണ് ബന്ധുനിയമന വിഷയം നിയമസഭയിൽ അവതരിപ്പിച്ചത്.
ഇന്റർവ്യൂവിൽ പങ്കെടുത്ത മൂന്നുപേർക്ക് യോഗ്യതയില്ലെന്നായിരുന്നു ജലീലിന്റെ വിശദീകരണം. അദീപിന്റെ യോഗ്യത കേരളത്തിലെ ഒരു സർവ്വകലാശാലയും അംഗീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ചൂണ്ടിക്കാട്ടി.