കൊച്ചി: യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡ്സില്‍ നഴ്സുമാര്‍ക്കുള്ള ക്ഷാമം പരിഹരിക്കാന്‍ കേരളത്തില്‍ നിന്ന് നഴ്സുമാരെ അയക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നെതര്‍ലന്‍ഡ്സ് സ്ഥാനപതിയെ അറിയിച്ചു. ഇന്ത്യയിലെ നെതര്‍ലന്‍ഡ്സ് സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ഇക്കാര്യം ഫേസ്ബുക്കില്‍ അറിയിച്ചത്. നെതര്‍ലന്‍ഡ്സില്‍ 30000-40000 നഴ്സുമാരുടെ കുറവുണ്ടെന്ന് സ്ഥാനപതി അറിയിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
"കേരളത്തിലെ നഴ്സുമാരുടെ അർപ്പണ ബോധവും തൊഴിൽ നൈപുണ്യവും മതിപ്പുളവാക്കുന്നതാണ് എന്ന് സ്ഥാനപതി അറിയിച്ചു. തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി" മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.
കേരളത്തിന്റെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും ചര്‍ച്ച ചെയ്തു. നെതർലൻഡ്സ് രാജാവും രാജ്ഞിയും ഒക്ടോബർ 17, 18 തീയതികളിൽ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പും നെതർലാൻഡ്സ് ദേശീയ ആർക്കൈവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.
നെതർലൻഡിലെ റോട്ടർഡാം പോർട്ട് സഹകരിച്ച് അഴീക്കൽ തുറമുഖത്തിന്റെ രൂപകല്‍പ്പനയും വികസനവും നടത്താനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
"കേരളത്തിലെ നഴ്സുമാരുടെ അർപ്പണ ബോധവും തൊഴിൽ നൈപുണ്യവും മതിപ്പുളവാക്കുന്നതാണ് എന്ന് സ്ഥാനപതി അറിയിച്ചു. തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി" മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.
കേരളത്തിന്റെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും ചര്‍ച്ച ചെയ്തു. നെതർലൻഡ്സ് രാജാവും രാജ്ഞിയും ഒക്ടോബർ 17, 18 തീയതികളിൽ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പും നെതർലാൻഡ്സ് ദേശീയ ആർക്കൈവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.
നെതർലൻഡിലെ റോട്ടർഡാം പോർട്ട് സഹകരിച്ച് അഴീക്കൽ തുറമുഖത്തിന്റെ രൂപകല്‍പ്പനയും വികസനവും നടത്താനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.