ആപ്പ്ജില്ല

നെയ്യാറ്റിൻകര കൊലപാതകം: ആമ്പുലൻസ് വഴിതിരിച്ചുവിട്ട പോലീസുകാർക്ക് സസ്പെൻഷൻ

പോലീസുകാരിൽനിന്നും ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നത്.

Samayam Malayalam 8 Nov 2018, 3:23 pm
തിരുവനന്തപുരം: നെയ്യാറ്റൻകരയിൽ ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിൽ വീഴ്ചവരുത്തിയ രണ്ട് പോലീസുകാരെ സസ്പെന്റ് ചെയ്തു. പോലീസുകാരിൽനിന്നും ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായതെന്ന് നെയ്യാറ്റൻകര എസ്ഐ സന്തോഷ് കുമാർ പറഞ്ഞു. എസ്ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഒമാരായ സജീഷ് കുമാറിനെയും ഷിബുവിനെയും സസ്പെന്റ് ചെയ്തു.
Samayam Malayalam neyyattinkara murder two policeman suspended
നെയ്യാറ്റിൻകര കൊലപാതകം: ആമ്പുലൻസ് വഴിതിരിച്ചുവിട്ട പോലീസുകാർക്ക് സസ്പെൻഷൻ


ഹരികുമാർ സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രയിൽനിന്നും മെഡിക്കൽ കോളജിലേക്ക് ട്രാൻസ്ഫർ ചെയ്ത സനലിനെ പോലീസ് ആദ്യം കൊണ്ടുപോയത് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ആമ്പുലൻസിലുണ്ടായിരുന്ന പോലീസുകാരന്റെ ഡ്യൂട്ടി മാറുന്നതിനാണ് പോലീസ് സ്റ്റേഷനിലേക്ക് പോയത്. ഇത് സനലിന്റെ ജീവൻ നഷ്ടപ്പെടുത്തുന്നതിന് കാരണമായി.

അതേസമയം, ഡിവൈഎസ്പി ഹരികുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതിയെ സമീപിച്ചു. നിലവിൽ ക്രൈം ബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല. സർവ്വീസ് റിവോൾവറുമായാണ് ഹരികുമാർ ഒളിവിൽ പോയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്