തിരുവനന്തപുരം: എല്ലാ ബാങ്കുകൾക്കും മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ ജപ്തി നടപടികളുമായി മുന്നോട്ടുപോയ കാനറാ ബാങ്കിന്റെ നടപടി സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന വേണ്ടിവരുമെന്ന് ജില്ലാ കളക്ടർ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുനൽകിയ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഉത്തരവ് ലംഘിച്ച കാനറാ ബാങ്കിന്റെ ജനറൽ മാനേജർ അടക്കമുള്ളവരോട് മന്ത്രി ഇ ചന്ദ്രശേഖരൻ സംസാരിച്ചു. മോറട്ടോറിയം നിലനിൽക്കേ സർക്കാർ ഉത്തരവ് ലംഘിച്ച ബാങ്ക് നടപടിയിൽ മന്ത്രി അതൃപ്തി അറിയിച്ചു.
ജപ്തി നടപടിയുമായി ബന്ധപ്പെട്ട് ബാങ്ക് സർക്കാർ നിർദ്ദേശത്തിനു വിരുദ്ധമായി പ്രവർത്തിച്ചോ എന്നു വിശദമായി പരിശോധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് സർക്കാർ നിർദ്ദേശം നൽകി. മുഖ്യമന്ത്രി വിദേശത്തുനിന്നും മടങ്ങിയെത്തിയാലുടൻ എസ്എൽബിസി വിളിച്ചുചേർത്ത് ആവശ്യമായ നിർദ്ദേശം നൽകുമെന്നാണ് വിവരം.
കിടപ്പാടം ജപ്തിചെയ്യരുതെന്ന് സ്ഥലം എംഎൽഎ നിർദ്ദേശിച്ചിട്ടും നടപടികളുമായി മുന്നോട്ടുപോയ ബാങ്കിന്റെ നീക്കം പരിശോധിക്കും. ജപ്തി നടപടികളുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകി.
ജപ്തി നടപടിയുമായി ബന്ധപ്പെട്ട് ബാങ്ക് സർക്കാർ നിർദ്ദേശത്തിനു വിരുദ്ധമായി പ്രവർത്തിച്ചോ എന്നു വിശദമായി പരിശോധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് സർക്കാർ നിർദ്ദേശം നൽകി. മുഖ്യമന്ത്രി വിദേശത്തുനിന്നും മടങ്ങിയെത്തിയാലുടൻ എസ്എൽബിസി വിളിച്ചുചേർത്ത് ആവശ്യമായ നിർദ്ദേശം നൽകുമെന്നാണ് വിവരം.
കിടപ്പാടം ജപ്തിചെയ്യരുതെന്ന് സ്ഥലം എംഎൽഎ നിർദ്ദേശിച്ചിട്ടും നടപടികളുമായി മുന്നോട്ടുപോയ ബാങ്കിന്റെ നീക്കം പരിശോധിക്കും. ജപ്തി നടപടികളുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകി.