തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്ബിഐ ട്രഷറി ശാഖ ആക്രമിച്ച സംഭവത്തിൽ എൻജിഓ യൂണിയൻ നേതാവ് സുരേഷ് ബാബുവും പ്രതിപ്പട്ടികയിൽ. കേസിൽ സുരേഷ് ബാബുവിനെ ഒഴിവാക്കാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ സുരേഷ് ബാബുവിന്റെ പങ്ക് തെളിഞ്ഞിരുന്നു. അതേസമയം അറസ്റ്റിലായ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ പ്രതിയായ സുരേഷ് ബാബു ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കേസിൽപ്പെട്ട ഇടതുനേതാക്കളെ രക്ഷിക്കാൻ രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നഷ്ടപരിഹാരം നല്കി കേസ് പിൻവലിക്കാൻ ഡിവൈഎഫ്ഐ നേതാവ് മുഖേന ബാങ്കുമായി ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അസഭ്യം പറഞ്ഞ് അപാനിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി വനിതാ ജീവനക്കാരടക്കം നേതാക്കള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എൻജിഓ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമായ സുരേഷ് ബാബു അടക്കം ആറ് പ്രതികളെയാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്.
ബാങ്കിനു നേര്‍ക്ക് ആക്രമണം നടത്തിയവര്‍ക്കെതിരെ പൊതുമുതൽ നശിപ്പിച്ചെന്നതടക്കമുള്ള ജാമ്യമില്ലാവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ അറസ്റ്റിലായാൽ ജയിലിലാകുകയും സര്‍ക്കാര്‍ നടപടി നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതികളെ രക്ഷപെടുത്താൻ രാഷ്ട്രീയനീക്കം നടക്കുന്നത്.
നഷ്ടപരിഹാരം നല്കി കേസ് പിൻവലിക്കാൻ ഡിവൈഎഫ്ഐ നേതാവ് മുഖേന ബാങ്കുമായി ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അസഭ്യം പറഞ്ഞ് അപാനിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി വനിതാ ജീവനക്കാരടക്കം നേതാക്കള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എൻജിഓ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമായ സുരേഷ് ബാബു അടക്കം ആറ് പ്രതികളെയാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്.
ബാങ്കിനു നേര്‍ക്ക് ആക്രമണം നടത്തിയവര്‍ക്കെതിരെ പൊതുമുതൽ നശിപ്പിച്ചെന്നതടക്കമുള്ള ജാമ്യമില്ലാവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ അറസ്റ്റിലായാൽ ജയിലിലാകുകയും സര്‍ക്കാര്‍ നടപടി നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതികളെ രക്ഷപെടുത്താൻ രാഷ്ട്രീയനീക്കം നടക്കുന്നത്.