തിതുവനന്തപുരം: ദേശീയ പണിമുടക്കിനിടെ എസ്ബിഐ ട്രഷറി ബാഞ്ച് ആക്രമണത്തില്‍ അറസ്റ്റിലായ എന്‍ജിഒ യൂണിയന് നേതാക്കള്‍ക്ക് സസ്പെന്ഷന്. റിമാന്‍ഡില്‍ കഴിയുന്ന അശോകന്, ഹരിലാല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. രാജ്യത്ത് തൊഴിലാളി സംഘടനകള്‍ വ്യാപകമായി സംഘടിപ്പിച്ച പണിമുടക്കിന്റെ രണ്ടാം ദിനത്തിലാണ് എസ്ബിഐ ട്രഷറി ഓഫീസില്‍ ആക്രമണം നടത്തിയത്. ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ 15 സമരാനുകൂലികള്‍ മാനേജരുടെ മുറിയിലെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും അടിച്ചുതകർക്കുകയായിരുന്നു. മാനേജർക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായിട്ടുണ്ട്. പ്രകോപനമില്ലാതെയാണ് സമരക്കാർ അക്രമം നടത്തിയതെന്ന് ബാങ്ക് മാനേജർ മൊഴി നല്‍കിയിരുന്നു.
ട്രഷറി ഓഫീസിലെ ഓഫീസിലെ ക്ലാര്‍ക്കും എന്‍ജിഒ യൂണിയന് ഏരിയ സെക്രട്ടറിയുമാണ് അശോകന്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറും എൻജിഒ യൂണിയന് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് ഹരിലാൽ.
അതേസമയം അറസ്റ്റിലായ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിലെ പ്രതിയായ സുരേഷ് ബാബു ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കേസിൽപ്പെട്ട ഇടതുനേതാക്കളെ രക്ഷിക്കാൻ രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സസ്പെൻഷൻ.
ട്രഷറി ഓഫീസിലെ ഓഫീസിലെ ക്ലാര്‍ക്കും എന്‍ജിഒ യൂണിയന് ഏരിയ സെക്രട്ടറിയുമാണ് അശോകന്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറും എൻജിഒ യൂണിയന് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് ഹരിലാൽ.
അതേസമയം അറസ്റ്റിലായ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിലെ പ്രതിയായ സുരേഷ് ബാബു ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കേസിൽപ്പെട്ട ഇടതുനേതാക്കളെ രക്ഷിക്കാൻ രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സസ്പെൻഷൻ.