ആപ്പ്ജില്ല

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു

Samayam Malayalam 24 Sept 2020, 1:27 pm
Samayam Malayalam m sivashankar ani
എം. ശിവശങ്കർ (ഫയൽ ചിത്രം)
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി ശിവശങ്കർ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരായിട്ടുണ്ട്.

Also Read : രാജ്യത്ത് 88,508 കൊവിഡ് കേസുകൾ; മരണസംഖ്യ 91,000 കടന്നു

ശിവശങ്കറിനെ ഇത് രണ്ടാം തവണയാണ് എന്‍.ഐ.എ. ചോദ്യം ചെയ്യുന്നത്. വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിന് ശേഷമായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്യുവാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.

Also Read : ഇസ്രായേൽ അധിനിവേശത്തിൽ ലോകരാജ്യങ്ങള്‍ നിഷ്ക്രിയര്‍; യുഎന്നിൽ ചോദ്യശരങ്ങളുമായി ഖത്തർ

സ്വപ്‌ന ഡിലീറ്റ് ചെയ്ത ചാറ്റിന്റെ വിശദാംശങ്ങള്‍ വീണ്ടെടുത്തതിന് പിന്നാലെയുള്ള ചോദ്യം ചെയ്യല്‍ അതീവ നിര്‍ണായകമാകും. കേസില്‍ കഴിഞ്ഞ തവണ ശിവശങ്കറനെ എന്‍.ഐ.എ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനാണ്. ക്രിമിനല്‍ നടപടിക്രമം 160 അനുസരിച്ചാണ് ശിവശങ്കരന് നോട്ടീസ് നല്‍കിയത്.

Also Read : ഇന്ത്യയിലേക്ക് സൗദി വിമാന സർവീസ് നിർത്തിയിട്ടില്ല: റിപ്പോർട്ട്

സ്വപ്ന സുരേഷിന് ശിവശങ്കറുമായി ഉണ്ടായിരുന്ന ബന്ധവും ഏതെങ്കിലും ഘട്ടത്തില്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ ആശയ വിനിമയം നടന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും എന്‍ഐഎ പ്രത്യേകം പരിശോധിക്കുന്നുണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്