ആപ്പ്ജില്ല

അപ്രതീക്ഷിത നീക്കവുമായി എൻഐഎ; എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു

ചോദ്യാവലി തയ്യാറാക്കിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത്. പേരൂര്‍ക്കട പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ

Samayam Malayalam 23 Jul 2020, 5:20 pm
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാഴ്‌ത്തിയ സ്വർണക്കടത്ത് കേസ് അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുകയാണ്. പേരൂര്‍ക്കട പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. വളരെ രഹസ്യമായിട്ടായിരുന്നു എൻഐഎയുടെ നീക്കം.
Samayam Malayalam എം ശിവശങ്കർ
എം ശിവശങ്കർ


Also Read: ലോക്ക് ഡൗൺ സാധ്യത തള്ളാതെ കേരളം; സാധ്യതകൾ ഇങ്ങനെ, അനുകൂലിക്കാതെ കേന്ദ്രം

കൊച്ചിയിൽ നിന്ന് എത്തിയ എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം ഇന്ന് പോലീസ് ക്ലബിൽ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിൻ്റെ പൂജപ്പുരയിലെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ ഒമ്പത് മണിയോടെ എത്തി. സ്‌കൂട്ടറിലാണ് ഇവർ എത്തിയത്. തുടര്‍ന്ന് വീടിന്റെ പിന്നിലെ വഴിയിലൂടെ കാറില്‍ ശിവശങ്കര്‍ പോലീസ് ക്ലബ്ബിലേക്ക് തിരിക്കുകയായിരുന്നു.

മുൻപ് ഒൻപത് മണിക്കൂറോളം ശിവശങ്കറിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ ഒന്നാം പ്രതി സരിത് മൊഴി നൽകിയിരുന്നു. കേസിൽ പ്രതികളായ സ്വപ്‌ന, സരിത് സന്ദീപ് എന്നിവരുമായി ശിവശങ്കർ അടുത്ത ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ എൻഐഎ ചോദ്യം ചെയ്യുന്നത്.

Also Read: മാസ്‌ക് ധരിച്ചില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ; നിർദേശങ്ങൾ ലംഘിച്ചാൽ രണ്ട് വർഷം തടവ്, നിയന്ത്രണങ്ങൾ കടുപ്പിച്ച് ജാർഖണ്ഡ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെതിരായ പ്രതികളുടെ മൊഴി നിർണായകമാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കേസിൽ ഏതെങ്കിലും തരത്തിൽ ശിവശങ്കറിന് പങ്കുണ്ടെങ്കിൽ തുടർനടപടികളിലേക്ക് നീങ്ങാനാണ് എൻഐഎയുടെ തീരുമാനം. ചോദ്യാവലി തയ്യാറാക്കിയാണ് ദേശീയ അന്വേഷണ ഏജൻസി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. പ്രതികൾക്ക് ഫ്ലാറ്റ് എടുത്ത് നൽകിയ ശിവശങ്കർ ഇവര്‍ സംഘടിപ്പിച്ച പാര്‍ട്ടികളിലും മറ്റും സജീവ സാന്നിധ്യമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്