കോഴിക്കോട്: ബാലുശേരി കള്ളനോട്ടടി കേസില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജൻസി അന്വേഷണം ആരംഭിച്ചു. ബാലുശേരിയിലും താമരശേരി ഡിവൈഎസ‌്പി ഓഫീസിലും അന്വേഷണസംഘം എത്തി. ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർക്കൊപ്പമാണ് എൻഐഎ ഉദ്യോഗസ്ഥര്‍ എത്തിയത്. എൻഐഎയുടെ രഹസ്യാന്വേഷണ വിഭാഗമാണ് കേസന്വേഷിക്കുന്നത്.
നോട്ട് നിര്‍മാണം രാജ്യദ്രോഹകുറ്റമായതിനാലാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടല്‍. കള്ളനോട്ട് നിര്‍മിക്കല്‍, കൈവശം വയ്ക്കല്‍, വിതരണം ചെയ്യല്‍ എന്നീ വകുപ്പുകളാണ് പോലീസ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. നോട്ട് അടിക്കാന്‍ ഉപയോഗിച്ച കടലാസ് വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതാണെന്നാണ് നിഗമനം. തീവ്രവാദ പ്രവർത്തനങ്ങളുമായോ അന്തർ സംസ്ഥാന ബന്ധമുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും എൻഐഎ അന്വേഷിക്കുന്നുണ്ട്.
നോട്ട് നിര്‍മാണം രാജ്യദ്രോഹകുറ്റമായതിനാലാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടല്‍. കള്ളനോട്ട് നിര്‍മിക്കല്‍, കൈവശം വയ്ക്കല്‍, വിതരണം ചെയ്യല്‍ എന്നീ വകുപ്പുകളാണ് പോലീസ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. നോട്ട് അടിക്കാന്‍ ഉപയോഗിച്ച കടലാസ് വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതാണെന്നാണ് നിഗമനം. തീവ്രവാദ പ്രവർത്തനങ്ങളുമായോ അന്തർ സംസ്ഥാന ബന്ധമുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും എൻഐഎ അന്വേഷിക്കുന്നുണ്ട്.