'ശമ്പളം കൊണ്ട് ബിസ്‌കറ്റ് പോലും വാങ്ങിയിട്ടില്ല, ഇവിടെ വന്നത് ബാധ്യത തീർക്കാൻ'; പിവി അൻവർ
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നാണ് അന്‍വര്‍ വിഡിയോയിലെത്തിയത്. ഈ മാസം 11ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന എംഎല്‍എക്ക് എയര്‍പോര്‍ട്ടില്‍ സ്വകീരണം നല്‍കാന്‍ ഒരുങ്ങുകയാണ് സിപിഎം
Samayam Malayalam 7 Mar 2021, 11:46 pm
ഹൈലൈറ്റ്:
- പശ്ചിമാഫ്രിക്കയിൽ പോയത് ബാധ്യത തീർക്കാൻ.
- സ്വത്തുക്കൾ വിൽക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
- തനിക്കെതിരെ വലിയ തോതിലുള്ള പ്രചാരണങ്ങൾ നടന്നു.
നിലമ്പൂർ: ബാധ്യതകൾ തീർക്കുന്നതിൻ്റെ ഭാഗമായാണ് പശ്ചിമാഫ്രിക്കയിൽ പോയതെന്ന് പിവി അൻവർ എംഎൽഎ സ്വത്തുണ്ടായിട്ടും ബാധ്യത തീർക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. അൻവറിൻ്റെ ഭൂമിയോ അപാർട്‌മെൻ്റോ വീടോ വാങ്ങിയാൽ അതൊന്നും നിയമപരമാകില്ലെന്നും കേസ് നടപടികൾ വരുമെന്ന പ്രചാരണവുമാണ് ഈ അവസ്ഥയ്‌ക്ക് കാരണമെന്നും ഫേസ്‌ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
അൻവറിൻ്റെ പക്കൽ നിന്നും എന്ത് വാങ്ങിയാലും നിയമപരമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന പ്രചാരണങ്ങൾ മൂലം ബാധ്യത തീർക്കാൻ അവ വിൽക്കാൻ പോലും കഴിയുന്നില്ല. ബാധ്യതയേക്കാൾ കൂടുതൽ സ്വത്തുണ്ടായിട്ടും അവ വിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതോടെയാണ് നിയമസഭാ സാമാജികന്റെ അവസാനത്തെ മൂന്നുമാസം മണ്ഡലത്തില്‍നിന്ന് പുറത്തേക്ക് വരേണ്ടി വന്നതെന്നും പിവി അൻവർ വ്യക്തമാക്കി.
പശ്ചിമാഫ്രിക്കയിലെത്തി അധ്വാനിക്കേണ്ട അവസ്ഥയാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കുപ്രചാരണങ്ങൾ ഉണ്ടായതോടെയാണ് വീഡിയോ പങ്കുവെക്കേണ്ടി വന്നത്. രാഷ്‌ട്രീയത്തിൽ നിന്നും ഒന്നും തിരിച്ച് പ്രതീക്ഷിക്കുന്നില്ല. ജനങ്ങളെ സഹായിക്കുക, സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് തൻ്റെ ലക്ഷ്യം. നാടിൻ്റെ വികസനത്തിനായി പരമാവധി ശ്രമിച്ചു. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌കറ്റു വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്കു നല്‍കുന്ന ശമ്പളത്തില്‍നിന്ന് താന്‍ എടുത്തിട്ടില്ലെന്നും പിവി അൻവർ പരഞ്ഞു.
എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച് നൽകുന്ന മൂന്നു ലക്ഷം രൂപയുടെ ഡീസലും 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സും അല്ലാതെ ഒരു പൈസയും സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ല. സർക്കാർ ചെലവിൽ ഒരു വിമാന യാത്ര പോലും നടത്തിയിട്ടില്ല. ചികിത്സകൾ സംബന്ധിച്ച സഹായം സർക്കാരിൽ നിന്നും ലഭ്യമാണെങ്കിലും അവയും സ്വീകരിച്ചിട്ടില്ല. ഓരോ മാസങ്ങൾ കഴിയുന്തൊറും ഓരോരോ സ്ഥാപനങ്ങൾ അടച്ച് പൂട്ടേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് പശ്ചിമാഫ്രിക്കയിലേക്ക് പോകേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം തന്നെയാണ് ആഫ്രിക്കയിലേക്ക് പോയത്. താന്‍ പശ്ചിമ ആഫ്രിക്കയില്‍ എന്താണ് ചെയ്യുന്നതെന്നതെന്ന് വരും വിഡിയോകളില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നാണ് അന്‍വര്‍ വിഡിയോയിലെത്തിയത്.
അതേസമയം ഈ മാസം 11ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന എംഎല്‍എക്ക് എയര്‍പോര്‍ട്ടില്‍ സ്വകീരണം നല്‍കാന്‍ ഒരുങ്ങുകയാണ് സിപിഎം പ്രവര്‍ത്തകര്‍. നിലമ്പൂരിലെ സിപിഐഎം പ്രവര്‍ത്തകരാണ് എയര്‍പോര്‍ട്ടില്‍ അന്‍വറിന് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി ഓരോ ബൂത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരോട് അന്‍വര്‍ നാട്ടിലെത്തുന്ന 11ാം തിയ്യതി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്താന്‍ പാര്‍ട്ടി ഗ്രൂപ്പുകള്‍ വഴി നിര്‍ദ്ദേശം നല്‍കിയതായും വിവരമുണ്ട്.
അൻവറിൻ്റെ പക്കൽ നിന്നും എന്ത് വാങ്ങിയാലും നിയമപരമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന പ്രചാരണങ്ങൾ മൂലം ബാധ്യത തീർക്കാൻ അവ വിൽക്കാൻ പോലും കഴിയുന്നില്ല. ബാധ്യതയേക്കാൾ കൂടുതൽ സ്വത്തുണ്ടായിട്ടും അവ വിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതോടെയാണ് നിയമസഭാ സാമാജികന്റെ അവസാനത്തെ മൂന്നുമാസം മണ്ഡലത്തില്‍നിന്ന് പുറത്തേക്ക് വരേണ്ടി വന്നതെന്നും പിവി അൻവർ വ്യക്തമാക്കി.
പശ്ചിമാഫ്രിക്കയിലെത്തി അധ്വാനിക്കേണ്ട അവസ്ഥയാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കുപ്രചാരണങ്ങൾ ഉണ്ടായതോടെയാണ് വീഡിയോ പങ്കുവെക്കേണ്ടി വന്നത്. രാഷ്‌ട്രീയത്തിൽ നിന്നും ഒന്നും തിരിച്ച് പ്രതീക്ഷിക്കുന്നില്ല. ജനങ്ങളെ സഹായിക്കുക, സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് തൻ്റെ ലക്ഷ്യം. നാടിൻ്റെ വികസനത്തിനായി പരമാവധി ശ്രമിച്ചു. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌കറ്റു വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്കു നല്‍കുന്ന ശമ്പളത്തില്‍നിന്ന് താന്‍ എടുത്തിട്ടില്ലെന്നും പിവി അൻവർ പരഞ്ഞു.
എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച് നൽകുന്ന മൂന്നു ലക്ഷം രൂപയുടെ ഡീസലും 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സും അല്ലാതെ ഒരു പൈസയും സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ല. സർക്കാർ ചെലവിൽ ഒരു വിമാന യാത്ര പോലും നടത്തിയിട്ടില്ല. ചികിത്സകൾ സംബന്ധിച്ച സഹായം സർക്കാരിൽ നിന്നും ലഭ്യമാണെങ്കിലും അവയും സ്വീകരിച്ചിട്ടില്ല. ഓരോ മാസങ്ങൾ കഴിയുന്തൊറും ഓരോരോ സ്ഥാപനങ്ങൾ അടച്ച് പൂട്ടേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് പശ്ചിമാഫ്രിക്കയിലേക്ക് പോകേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം തന്നെയാണ് ആഫ്രിക്കയിലേക്ക് പോയത്. താന്‍ പശ്ചിമ ആഫ്രിക്കയില്‍ എന്താണ് ചെയ്യുന്നതെന്നതെന്ന് വരും വിഡിയോകളില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നാണ് അന്‍വര്‍ വിഡിയോയിലെത്തിയത്.
അതേസമയം ഈ മാസം 11ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന എംഎല്‍എക്ക് എയര്‍പോര്‍ട്ടില്‍ സ്വകീരണം നല്‍കാന്‍ ഒരുങ്ങുകയാണ് സിപിഎം പ്രവര്‍ത്തകര്‍. നിലമ്പൂരിലെ സിപിഐഎം പ്രവര്‍ത്തകരാണ് എയര്‍പോര്‍ട്ടില്‍ അന്‍വറിന് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി ഓരോ ബൂത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരോട് അന്‍വര്‍ നാട്ടിലെത്തുന്ന 11ാം തിയ്യതി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്താന്‍ പാര്‍ട്ടി ഗ്രൂപ്പുകള്‍ വഴി നിര്‍ദ്ദേശം നല്‍കിയതായും വിവരമുണ്ട്.