കോഴിക്കോട്: വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനെതിരെ ഒമ്പത് ക്രിമിനൽ കേസുകൾ. ഒരു കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കതിരൂർ മനോജ് വധക്കേസ്, പ്രമോദ് വധക്കേസ്, അരിയിൽ ഷുക്കൂറിന്റെ വധം എന്നിവയിൽ ഗൂഢാലോചന നടത്തിയെന്നുള്ളതാണ് ജയരാജനെതിരെയുള്ള പ്രധാനപ്പെട്ട കേസുകൾ. അന്യായമായി സംഘംചേർന്ന് ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. അന്യായമായി സംഘംചേർന്ന് പൊതുമുതൽ നശിപ്പിച്ചതിനാണ് ശിക്ഷ അനുഭവിച്ചിട്ടുള്ളത്. വിവിധ വകുപ്പുകൾ പ്രകാരം രണ്ടരവർഷം തടവ് അനുഭവിക്കാനും പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്.
ഈ കേസിലുള്ള അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിക്ഷിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജയരാജന്റെ കയ്യിൽ 2000 രൂപയും ഭാര്യയുടെ കയ്യിൽ 5000 രൂപയുമാണുള്ളത്.
ഈ കേസിലുള്ള അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിക്ഷിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജയരാജന്റെ കയ്യിൽ 2000 രൂപയും ഭാര്യയുടെ കയ്യിൽ 5000 രൂപയുമാണുള്ളത്.