കൊച്ചി: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാലുപേരെ ഡിസ്ചാർജ് ചെയ്തു. കളമശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന നാലുപേരാണ് ആശുപത്രി വിട്ടത്. എന്നാൽ ഏഴുപേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുന്നുണ്ട്. നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. വീണ്ടും പരിശോധനയ്ക്കായി സ്രവ സാമ്പിൾ പുണെക്ക് അയച്ചു. ഇടയ്ക്ക് പനിയുണ്ടാകുന്നുണ്ടെങ്കിലും നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്നുണ്ട്. മാതാവുമായി യുവാവ് സംസാരിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിലൊന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ നിപ്പ ഭീതി ഒഴിയുകയാണെന്നാണ് വിലയിരുത്തൽ.
ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ യോഗംചേർന്ന് യുവാവിന്റെ തുടർ ചികിത്സാ നടപടികൾ ചർച്ചചെയ്തു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 10,000 ത്രീ ലെയർ മാസ്കുകളും 450 പഴ്സണൽ പ്രൊട്ടക്ഷൻ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ നിപ്പ ഭീതി ഒഴിയുകയാണെന്നാണ് വിലയിരുത്തൽ.
ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ യോഗംചേർന്ന് യുവാവിന്റെ തുടർ ചികിത്സാ നടപടികൾ ചർച്ചചെയ്തു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 10,000 ത്രീ ലെയർ മാസ്കുകളും 450 പഴ്സണൽ പ്രൊട്ടക്ഷൻ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.