കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തുമായി 11 പേരുടെ മരണത്തിന് ഇടയാക്കിയ നിപ വൈറസ് മൂലം പടരുന്ന പനിയിൽ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒരു പ്രദേശത്ത് നിന്ന് മാത്രമാണ് വൈറസ് പടർന്നത്. അത് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധൻ അറിയിച്ചു. കൂടുതൽ പരിശോധനകൾ നടത്താനും സ്ഥിതിഗതികൾ വിലയിരുത്താനുമായി കേന്ദ്ര ദുരന്ത നിവാരണ സമിതി ഇന്ന് മലപ്പുറത്തെത്തും.
മരിച്ചവരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് സ്വീകരിച്ച ഏഴ് സാമ്പിളുകളിൽ അഞ്ചെണ്ണം നെഗറ്റിവ് ആയിരുന്നു. രണ്ടെണ്ണത്തിന്റെ ഫലം ഇത് വരെയും പുറത്ത് വന്നിട്ടില്ല. ഇപ്പോൾ പടരുന്നത് ഒരു മഹാമാരിയല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രീതി സുധൻ വ്യക്തമാക്കി. മരിച്ചവരുടെ പ്രദേശത്ത് നിന്ന് ശേഖരിച്ച 60 സാമ്പിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാൻ വേണ്ട നടപടികൾ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്.
എന്നാൽ, അതീവ ആരോഗ്യ പരിരക്ഷ ആവശ്യമുള്ളവർക്ക് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കാമെന്നും ആരോഗ്യ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 17 പേരിൽ ഒമ്പത് പേരെ ഡിസ്‌ചാർജ് ചെയ്തു. പനിയും ന്യുമോണിയയും ബാധിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
മരിച്ചവരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് സ്വീകരിച്ച ഏഴ് സാമ്പിളുകളിൽ അഞ്ചെണ്ണം നെഗറ്റിവ് ആയിരുന്നു. രണ്ടെണ്ണത്തിന്റെ ഫലം ഇത് വരെയും പുറത്ത് വന്നിട്ടില്ല. ഇപ്പോൾ പടരുന്നത് ഒരു മഹാമാരിയല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രീതി സുധൻ വ്യക്തമാക്കി. മരിച്ചവരുടെ പ്രദേശത്ത് നിന്ന് ശേഖരിച്ച 60 സാമ്പിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാൻ വേണ്ട നടപടികൾ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്.
എന്നാൽ, അതീവ ആരോഗ്യ പരിരക്ഷ ആവശ്യമുള്ളവർക്ക് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കാമെന്നും ആരോഗ്യ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 17 പേരിൽ ഒമ്പത് പേരെ ഡിസ്‌ചാർജ് ചെയ്തു. പനിയും ന്യുമോണിയയും ബാധിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.