കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിയിലിരുന്ന നരിപ്പറ്റ സ്വദേശി കല്യാണി ആണ് മരിച്ചത്. ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിപ വൈറസ് ജീവനെടുത്തവരുടെ എണ്ണം 13 ആയി.
അതേസമയം, നിപ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച അവ്യക്തത തുടരുകയാണ്. രോഗം ആദ്യം പിടിപെട്ട ചെങ്ങരോത്ത് മൂസ്സയുടെ മക്കളായ സാബിത്തും സാലിഹും വൃത്തിയാക്കാനിറങ്ങിയ കിണറ്റിൽ നിന്ന് ശേഖരിച്ച വവ്വാലുകളിൽ വൈറസിന്‍റെ അംശമില്ലെന്ന് ഇന്നലെ വൈകിട്ട് സ്ഥിരീകരിച്ചിരുന്നു. രോഗവാഹകരാകാൻ സാധ്യതയുള്ള പഴംതീനിവവ്വാലുകളിൽ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിച്ചു.
മരിച്ച സാബിത്തിൻ്റെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിരുന്നു. അടുത്തിടെ ഇയാല്‍ യുഎഇയിൽ മാത്രമാണ് സഞ്ചരിച്ചതെന്നാണ് യാത്രാരേഖകള്‍ വ്യക്തമാക്കുന്നത്. മരിച്ച നഴ്സ് ലിനിയുട യാത്രാവിവരങ്ങളും ശേഖരിക്കുന്നുണ്ട്.
അതേസമയം, നിപ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച അവ്യക്തത തുടരുകയാണ്. രോഗം ആദ്യം പിടിപെട്ട ചെങ്ങരോത്ത് മൂസ്സയുടെ മക്കളായ സാബിത്തും സാലിഹും വൃത്തിയാക്കാനിറങ്ങിയ കിണറ്റിൽ നിന്ന് ശേഖരിച്ച വവ്വാലുകളിൽ വൈറസിന്‍റെ അംശമില്ലെന്ന് ഇന്നലെ വൈകിട്ട് സ്ഥിരീകരിച്ചിരുന്നു. രോഗവാഹകരാകാൻ സാധ്യതയുള്ള പഴംതീനിവവ്വാലുകളിൽ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിച്ചു.
മരിച്ച സാബിത്തിൻ്റെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിരുന്നു. അടുത്തിടെ ഇയാല്‍ യുഎഇയിൽ മാത്രമാണ് സഞ്ചരിച്ചതെന്നാണ് യാത്രാരേഖകള്‍ വ്യക്തമാക്കുന്നത്. മരിച്ച നഴ്സ് ലിനിയുട യാത്രാവിവരങ്ങളും ശേഖരിക്കുന്നുണ്ട്.