കൊച്ചി: സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിരീക്ഷണത്തിൽ കഴിയുന്നവരുടെ സ്ഥിതി വിലയിരുത്താൻ 21 ദിവസത്തെ കർമ്മ പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഏത് സാഹചര്യവും നേരിടാൻ സന്നദ്ധമാണെന്നും ആവശ്യത്തിനുള്ള മെഡിക്കൽ സൌകര്യങ്ങളും മരുന്നുകളും ലഭ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓസ്ട്രേലിയയിൽനിന്നുള്ള മരുന്ന് വാങ്ങാൻ ഐസിഎംആറിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദഗ്ദരായ ഡോക്ടർമാരെയാണ് ചികിത്സയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിപ ബാധ സംശയിക്കുന്നവരിൽനിന്നും ആലപ്പുഴ, മണിപ്പാൽ, പൂണെ എന്നിവിടങ്ങളിലുള്ള വൈറോളജി യൂണിറ്റുകളിൽ പരിശോധനയ്ക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തിൽ ഉറവിടം കണ്ടെത്താൻ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും ഐസൊലേഷൻ വാർഡിലുള്ള അഞ്ച് പേരുടെ ശ്രവങ്ങൾ നാളെ പരിശോധനയ്ക്ക് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് നിപ്പ ബാധയുണ്ടായ സാഹചര്യത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ചുമ, തുമ്മൽ, പനിയുടെ ലക്ഷണങ്ങൾ എന്നിവയുള്ളവർ ഉടൻ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.
നിപ ബാധ സംശയിക്കുന്നവരിൽനിന്നും ആലപ്പുഴ, മണിപ്പാൽ, പൂണെ എന്നിവിടങ്ങളിലുള്ള വൈറോളജി യൂണിറ്റുകളിൽ പരിശോധനയ്ക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തിൽ ഉറവിടം കണ്ടെത്താൻ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും ഐസൊലേഷൻ വാർഡിലുള്ള അഞ്ച് പേരുടെ ശ്രവങ്ങൾ നാളെ പരിശോധനയ്ക്ക് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് നിപ്പ ബാധയുണ്ടായ സാഹചര്യത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ചുമ, തുമ്മൽ, പനിയുടെ ലക്ഷണങ്ങൾ എന്നിവയുള്ളവർ ഉടൻ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.