കോഴിക്കോട്: പേരാമ്പ്രയിൽ നിപ വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിത്തിന്റെ വീട്ടിലെ മുയൽ ചത്തു. അതിനാൽ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വിദഗ്ധ പഠനം വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. സാബിത്തിന്‍റെ വീട്ടിൽ മൃഗസംരക്ഷണ വകുപ്പും പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും മുയലുകളില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ നിപ വൈറസ് കണ്ടെത്തിയിരുന്നില്ല.
എപ്പിഡമോളജിക്കല്‍ സര്‍വ്വെ നടത്തിയാല്‍ മാത്രമേ ഉറവിടം കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നും ഇതിനായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മീഷണറുടെ ആവശ്യപ്രകാരം പദ്ധതി രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കുമെന്നും കോഴിക്കോട് ജില്ലാ വെറ്റിനറി ഓഫീസര്‍ മോഹന്‍ദാസ് പറഞ്ഞു.
എപ്പിഡമോളജിക്കല്‍ സര്‍വ്വെ നടത്തിയാല്‍ മാത്രമേ ഉറവിടം കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നും ഇതിനായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മീഷണറുടെ ആവശ്യപ്രകാരം പദ്ധതി രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കുമെന്നും കോഴിക്കോട് ജില്ലാ വെറ്റിനറി ഓഫീസര്‍ മോഹന്‍ദാസ് പറഞ്ഞു.