ആപ്പ്ജില്ല

'എല്ലാവരെയും രക്ഷിക്കും വരെ രക്ഷാപ്രവര്‍ത്തനം തുടരും'

മറ്റു തീരങ്ങളിലെത്തിയ മലയാളി മത്സ്യത്തൊഴിലാളികളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്

TNN 4 Dec 2017, 12:25 pm
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ സംബന്ധിച്ച് തര്‍ക്കം വേണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമൻ. ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇനിയും വികസിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
Samayam Malayalam nirmala sitaraman said rescue ops will continue till everyone saved
'എല്ലാവരെയും രക്ഷിക്കും വരെ രക്ഷാപ്രവര്‍ത്തനം തുടരും'


മറ്റു തീരങ്ങളിലെത്തിയ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് ഉറപ്പാക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദുരിതബാധിതപ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമൻ.

തൊഴിലാളികൾ മതിയെന്നു പറയുന്നതുവരെ തിരച്ചിൽ തുടരും. രക്ഷാപ്രവർത്തനം നടത്തുന്നവരെ സംശയത്തിന്‍റെ നിഴലിൽ നിര്‍ത്തരുതെന്നും മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഉറപ്പുതരുന്നുവെന്നും മന്ത്രി പറഞ്ഞു. സര്‍വസന്നാഹങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നതെന്നും മത്സ്യത്തൊഴിലാളികളെയും തിരച്ചില്‍ സംഘത്തിൽ ഉള്‍പ്പെടുത്താൻ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രിയോടൊപ്പമെത്തിയ സംസ്ഥാനമന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ മേഴ്സിക്കുട്ടിയമ്മയ്ക്കുമെതിരെ പൂന്തുറയിൽ ശക്തമായ പ്രതിഷേധമുണ്ടായി. ഇത്രയും വലിയ പ്രശ്നമുണ്ടായിട്ടും സ്ഥലം സന്ദര്‍ശിക്കാതിരുന്ന മന്ത്രിമാര്‍ ഉടൻ മടങ്ങണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പൂന്തുറയിലെത്തിയ മന്ത്രി നിര്‍മല സീതാരാമൻ പള്ളി വികാരിയുമായും ജനങ്ങളുമായും കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങള്‍ കേട്ടറിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്