ന്യൂഡൽഹി: തോമസ് ചാണ്ടി വിഷയത്തിൽ സി പി എം അനുകൂല നിലപാട് സ്വീകരിച്ച മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിന് എതിരെ തൽക്കാലം നടപടിയില്ല. ഇന്ന് ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ആവശ്യമെങ്കിൽ അടുത്ത ദേശീയ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും.
അതേസമയം, ഇസ്മായിൽ വിഷയം അടഞ്ഞ അധ്യായമാണെന്ന് സി പി ഐ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് തന്നെ പരിഹരിക്കാവുന്ന വിഷയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തനിക്ക് തെറ്റു പറ്റിയതാണെന്ന് കെ ഇ ഇസ്മായിൽ ദേശീയ എക്സിക്യൂട്ടിവിൽ പറഞ്ഞു. ഭാവിയിൽ തെറ്റ് ആവർത്തിക്കരുതെന്ന് കേന്ദ്രനേതൃത്വം താക്കീതും നൽകി.
നേരത്തെ ഇസ്മയിലിനെ ഇടതു മുന്നണി പ്രതിനിധി സ്ഥാനത്ത് നിന്നും സംസ്ഥാന നേതൃത്വം നീക്കിയിരുന്നു. ഇസ്മയിൽ ദേശീയ എക്സിക്യൂട്ടീവ് അംഗമായതിനാൽ നടപടി അവിടെ തീരുമാനിക്കട്ടെ എന്നും സംസ്ഥാന നേതൃത്വം നിലപാടെടുത്തിരുന്നു.
അതേസമയം ഇസ്മയിലിനെതിരേ കൂടുതൽ നടപടികൾ വേണ്ടെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.