പമ്പ: ശബരിമലയിലെത്തിയ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയ കാര്യത്തില്‍ വ്യക്തതിയില്ലെന്ന് ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിക്കുന്ന അത്രയും വിവരങ്ങള്‍ ദേവസ്വത്തിനു ലഭിക്കില്ലെന്നു ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍, കമ്മീഷണര്‍ എന്‍ വാസു എന്നിവര്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ വിധിപ്രകാരം യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. അതോടൊപ്പം ഇവര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ സൗജന്യം ആവശ്യമില്ല. ശബരിമലയുടെ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡിനാണെന്നും അംഗങ്ങള്‍ വ്യക്തമാക്കി.
അതേസമയം ശ്രീലങ്കൻ യുവതിയായ ശശികല (47) ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതീകരിച്ചിരുന്നു. ഇവര്‍ കൊടിമരച്ചുവട്ടിലൂടെ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് പോലീസും ഇത് സ്ഥിതീകരിച്ചത്. എന്നാല്‍ പതിനെട്ടാം പടിയ്ക്ക് സമീപം പോലീസ് തടഞ്ഞെന്നും തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെന്നും ശശികല മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
അതേസമയം ശ്രീലങ്കൻ യുവതിയായ ശശികല (47) ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതീകരിച്ചിരുന്നു. ഇവര്‍ കൊടിമരച്ചുവട്ടിലൂടെ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് പോലീസും ഇത് സ്ഥിതീകരിച്ചത്. എന്നാല്‍ പതിനെട്ടാം പടിയ്ക്ക് സമീപം പോലീസ് തടഞ്ഞെന്നും തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെന്നും ശശികല മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.