ആപ്പ്ജില്ല

Sabarimala: കോടതിയലക്ഷ്യക്കേസിന് അനുമതി നിഷേധിച്ചു

അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു

Samayam Malayalam 12 Nov 2018, 3:59 pm
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കോടതിയലക്ഷ്യ ഹർജി നൽകുന്നതിന് സോളിസിറ്റർ ജനറൽ അനുമതി നിഷേധിച്ചു. ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജ കുടുംബാംഗം എന്നിവർക്കെതിരെയുള്ള കോടതിയലക്ഷ്യത്തിനാണ് അനുമതി നിഷേധിച്ചത്. അഞ്ചു പേർക്കെതിരെ ഹർജി ഫയൽ ചെയ്യാനുള്ള അനുമതിയാണ് സോളിസ്റ്റിറ്റർ ജനറൽ തുഷാർ മേത്ത നിഷേധിച്ചത്.
Samayam Malayalam p s sreedharanpillai


പന്തളം രാജ കുടുംബാംഗം, ശ്രീധരൻ പിള്ള, കണ്ഠരര് രാജീവര് എന്നിവർ ക്രിയാത്മക വിമർശനമാണ് നടത്തിയതെന്നും കോടതിയലക്ഷ്യമായിരുന്നില്ല ഇവരുടെ വാക്കുകളെന്നും സോളിസിറ്റർ ജെനറിൽ തുഷാർ മേത്ത പറഞ്ഞു. അഡ്വ. ഗീനാകുമാരി, അഡ്വ. വർഷ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സോളിസിറ്റർ ജനറൽ അനുവദിച്ചാൽ മാത്രമേ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിയിൽ നൽകാനാവൂ. അപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പിന്മാറിയിരുന്നു. തുടർന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പരാതി പരിഗണിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്