ആപ്പ്ജില്ല

ശബരിമലയിലെ വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്‍റെ കണ്ണ്, ഒരു രൂപ പോലും കാണിക്കവഞ്ചിയില്‍ ഇടരുത്: കപിലാശ്രമ മഠാധിപതി

ശബരിമലയില്‍ കേരളത്തിനു പുറത്തു നിന്നു വരുന്നവരാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്. നിരവധി ഭക്തരെയാണ് കഴിഞ്ഞവര്‍ഷം അറസ്റ്റു ചെയ്തു ജയിലിലടച്ചത്. അതിനാല്‍ കേരള സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണം- കപിലാശ്രമ മഠാധിപതി പറയുന്നു.

Samayam Malayalam 10 Dec 2019, 1:11 pm
മംഗളൂരു: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി വരും വരെ ശബരിമലയിലെ കാണിക്കവഞ്ചിയില്‍ ഒരു രൂപ പോലും നിക്ഷേപിക്കരുതെന്ന് ഉത്തരഖണ്ഡ് കപിലാശ്രമ സീര്‍ രാമചന്ദ്ര ഭാരതി സ്വാമി. ദക്ഷിണ കന്നഡ ശബരിമല അയ്യപ്പ സേവ സമാജം സംഘടിപ്പിച്ച അയ്യപ്പ ഭക്തരുടെ കണ്‍വെന്‍ഷനില്‍ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പ്രവേശനത്തെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങളില്‍ നിരവധി പേരെയാണ് അറസ്റ്റു ചെയ്തത്. അതിനാല്‍ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Samayam Malayalam no devotees should put money into the hundi of sabarimala temple must teach kerala government says uttarakhanda kapilashrama seer ramachandra bharathi swami
ശബരിമലയിലെ വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്‍റെ കണ്ണ്, ഒരു രൂപ പോലും കാണിക്കവഞ്ചിയില്‍ ഇടരുത്: കപിലാശ്രമ മഠാധിപതി


'ക്ഷേത്രത്തിന് സംഭാവന നല്‍കാന്‍ വിസ്സമ്മതിക്കുന്നത് അയ്യപ്പ ഭഗവാനോടുള്ള ഭക്തി കുറയ്ക്കില്ല. നിരവധി ഭക്തരാണ് അയ്യപ്പ ദര്‍ശനം നടത്തുന്നത്. അയ്യപ്പ ഭഗവാന്റെ പ്രസാദം നമ്മുക്കു വാങ്ങാം. പക്ഷേ, ക്ഷേത്രത്തിനു ഒരു തരത്തിലുള്ള സംഭാവനയും നല്‍കരുത്', മഠാധിപതി വ്യക്തമാക്കി.

ഒരു വര്‍ഷം മുമ്പ്, ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങളില്‍ 9,000 ഓളം ഭക്തരാണ് ജയിലിലായത്. 'കേരള സര്‍ക്കാരിന് ഒരു പാഠം പഠിപ്പിക്കണം. കര്‍ണാടകയില്‍ നിന്ന് നിരവധി ഭക്തരാണ് ശബരിമല സന്ദര്‍ശിക്കുന്നത്. കേരളത്തിനു പുറത്തുനിന്നു വരുന്ന ഭക്തരാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്. അതുകൊണ്ട്, ഒരു രീതിയിലും സംഭവനകള്‍ നല്‍കരുത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ശബരിമല പ്രശ്‌നത്തില്‍ നമ്മുക്കു നീതി ലഭിക്കുന്നതുവരെ സ്വാമിയേ അയ്യപ്പ സ്‌തോത്രം ഉരുവിടാം. കേരള സര്‍ക്കാരിന്റെ തീരുമാനം ഭക്തരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. ശബരിമലയുടെ പവിത്രത നമ്മുടെ പോരാട്ടത്തിലൂടെ കാത്തുസൂക്ഷിക്കാം', പന്തള രാജകുടുംബത്തിന്റെ പിന്‍ഗാമിയായ ശശികുമാര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്