കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പി കെ ശ്യാമളയ്ക്കെതിരെ തെളിവുകൾ ലഭിച്ചില്ല. അന്വേഷണ സംഘം കണ്ടെടുത്ത സാജന്റെ ഡയറിയിൽ ആരുടേയും പേര് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, സാജന്റെ കുടുംബം പി കെ ശ്യാമളയ്ക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. നഗരസഭയുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സാജന്റെ ഭാര്യ ബീന അന്വേഷണ സംഘത്തിന് രണ്ടാമതും മൊഴി നൽകി. എന്നാൽ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസ് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
തിങ്കളാഴ്ച സാജന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അന്വേഷണ സംഘം ഡയറി കണ്ടെടുത്തത്. അതിൽ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ചും പി ജയരാജൻ ചെയ്ത സഹായങ്ങളെക്കുറിച്ചും സാജൻ ഡയറിയിൽ കുറിച്ചിട്ടുണ്ട്.
സാജന്റെ മരണത്തിൽ കൂടുതൽപ്പേരെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സസ്പെൻഷനിലായ ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുക്കും. തുടർന്നാവും പി കെ ശ്യാമളയെ ചോദ്യംചെയ്യുക. ആന്തൂർ നഗരസഭയിലെ ഫയലുകളും പാർഥ കൺവെൻഷൻ സെന്ററിന്റെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു.
അതേസമയം, താൽകാലികമായി ചുമതലയേറ്റ പുതിയ സെക്രട്ടറി എം സുരേശൻ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതിനുള്ള പരിശോധന ആരംഭിച്ചു. എത്രയുംവേഗം ലൈസൻസ് അനുവദിക്കാനാണ് നീക്കം. സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കുന്നത് വൈകിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച സാജന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അന്വേഷണ സംഘം ഡയറി കണ്ടെടുത്തത്. അതിൽ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ചും പി ജയരാജൻ ചെയ്ത സഹായങ്ങളെക്കുറിച്ചും സാജൻ ഡയറിയിൽ കുറിച്ചിട്ടുണ്ട്.
സാജന്റെ മരണത്തിൽ കൂടുതൽപ്പേരെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സസ്പെൻഷനിലായ ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുക്കും. തുടർന്നാവും പി കെ ശ്യാമളയെ ചോദ്യംചെയ്യുക. ആന്തൂർ നഗരസഭയിലെ ഫയലുകളും പാർഥ കൺവെൻഷൻ സെന്ററിന്റെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു.
അതേസമയം, താൽകാലികമായി ചുമതലയേറ്റ പുതിയ സെക്രട്ടറി എം സുരേശൻ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതിനുള്ള പരിശോധന ആരംഭിച്ചു. എത്രയുംവേഗം ലൈസൻസ് അനുവദിക്കാനാണ് നീക്കം. സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കുന്നത് വൈകിപ്പിച്ചതെന്നാണ് വിലയിരുത്തൽ.