തൃശൂർ: മണിയുടെ മരണം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്താന്‍ കൂടുതല്‍ പരിശോധന ഫലങ്ങള്‍ ആവശ്യമാണെന്നും അന്വേഷണ സംഘം. കലാഭവന്‍ മണിയുടെ മരണത്തില്‍ അവ്യക്തത തുടരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മണിയുടെ ഭാര്യാപിതാവില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. മണിയുടെ വസ്തുവകകളും ബാക്ക് അക്കൌണ്ടും നോക്കി നടത്തിയിരുന്നത് ഇദ്ദേഹമായിരുന്നു. ഈ മൊഴിയിലും അസ്വഭാവികതയൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അതിനിടെ മണിയുടെ ആന്തരികാവയവങ്ങളും മൂത്രവും രക്തവും ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു
മണിയുടെ ശരീരത്തില്‍ കീടനാശനിയുടെ അളവ് എത്രയെന്ന് കണ്ടെത്താന്‍ ഹൈദരാബാദിലെ പരിശോധനയില്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബിയര്‍ മാത്രമാണ് മണി അവസാന നാളുകളില്‍ വലിയ അളവില്‍ കഴിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം മണിയുടെ ഭാര്യാപിതാവില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. മണിയുടെ വസ്തുവകകളും ബാക്ക് അക്കൌണ്ടും നോക്കി നടത്തിയിരുന്നത് ഇദ്ദേഹമായിരുന്നു. ഈ മൊഴിയിലും അസ്വഭാവികതയൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അതിനിടെ മണിയുടെ ആന്തരികാവയവങ്ങളും മൂത്രവും രക്തവും ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു
മണിയുടെ ശരീരത്തില്‍ കീടനാശനിയുടെ അളവ് എത്രയെന്ന് കണ്ടെത്താന്‍ ഹൈദരാബാദിലെ പരിശോധനയില്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബിയര്‍ മാത്രമാണ് മണി അവസാന നാളുകളില്‍ വലിയ അളവില്‍ കഴിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.