ആപ്പ്ജില്ല

നിലവിളക്കും ഈശ്വര പ്രാര്‍ത്ഥനയും വേണ്ടെന്ന് ജി.സുധാകരൻ

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും ഈശ്വര പ്രാര്‍ത്ഥനയും വേണ്ടെന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍

TNN 28 Aug 2016, 8:49 pm
ആലപ്പുഴ: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും ഈശ്വര പ്രാര്‍ത്ഥനയും വേണ്ടെന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ബ്രാഹ്മണ മേധാവിത്വ സംസ്കാരം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam no need of prayers lamp lighting at schools public functions kerala minister
നിലവിളക്കും ഈശ്വര പ്രാര്‍ത്ഥനയും വേണ്ടെന്ന് ജി.സുധാകരൻ

മതവും ജാതിയുമില്ലാത്ത ഭരണഘടനയുള്ള രാജ്യത്തെ സ്കൂള്‍ അസംബ്ലികളില്‍ പറയേണ്ടത് 'നമുക്ക് ജാതിയില്ല' എന്നാണെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ മുതുകുളത്ത് സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നതും ഈശ്വരപ്രാര്‍ത്ഥന ചൊല്ലുന്നതും ഉള്‍പ്പെടെയുള്ള പരിപാടികള്‍ വേണ്ടെന്നു വയ്ക്കണം. ഭരണഘടനയ്ക്ക് മതവും ജാതിയുമില്ല. നിലവിളക്ക് കൊളുത്തരുതെന്ന് പറയുമ്പോൾ ചോദ്യം ചെയ്യുന്നവരിലുള്ളത് ബ്രാഹ്മണ മേധ്വാവിത്വമാണ്. പറയുന്നയാള്‍ ബ്രാഹ്മണന്‍ അല്ലെങ്കിലും സംസ്കാരം ബ്രാഹ്മണ മേധ്വാവിത്വത്തിന്റെതാണെന്നും അദ്ദേഹം പറഞ്ഞു.

'സര്‍ക്കാര്‍ പരിപാടികളില്‍ യാതൊരു പ്രാര്‍ത്ഥനയും പാടില്ല. ഗവണ്‍മെന്റ് പരിപാടിയില്‍ ഒരു മതത്തിന്റെയും ഒരു പാട്ടും പാടരുത്. നിലവിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞിട്ടുള്ളത് ശരിയാണ്. കാരണം ഒരു വിളക്കും കൊളുത്തേണ്ട ആവശ്യമില്ല. എല്ലാ സ്കൂളുകളിലും കോളജുകളിലും അസംബ്ലിയില്‍ പറയേണ്ടതാണ് നമുക്ക് ജാതിയില്ല എന്നത്. നമ്മുടെ ദൈവത്തിന്റെയും ദേവിമാരുടെയും ഒന്നും സ്ത്രോതം ചൊല്ലിയിട്ട് യാതൊരു കാര്യവുമില്ലെന്ന് മന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്