തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ നിന്ന് ഒരു കക്ഷിയും വിട്ടുപോകില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥാനാർഥികളായി പലരുടെയും പേരുകൾ മാധ്യമങ്ങള്‍ ഉയർത്തി വിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതൊക്കെ വാസ്തവമാണോ എന്ന് പട്ടിക പുറത്തുവരുമ്പോള്‍ മനസിലാകും. മത്സരിക്കണമെന്ന് താത്പര്യമുള്ളവരാകും പേരുകൾ പ്രചരിപ്പിക്കുന്നത്. പാർട്ടി നേതൃത്വം ഇവരുടെ പേരുകൾ പരിഗണിച്ചിട്ടു പോലുമുണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
എൽഡിഎഫിൽ നിന്നും ഒരു കക്ഷിയും വിട്ടുപോകില്ലെന്ന് കോടിയേരി വ്യക്തമാക്കി. അത്തരം പ്രതീക്ഷകൾ ആരും വച്ചു പുലർത്തേണ്ട. ആരെങ്കിലും ഇങ്ങോട്ട് വന്നാൽ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിമാണ് നിലവില്‍ എൽഡിഎഫിലുള്ളത്.
പി.ജെ.ജോസഫ് എൽഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ഭാഗമായി നിൽക്കുവല്ലേ എന്നും കോടിയേരി മറുപടി നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി ശനിയാഴ്ച പ്രഖ്യാപിക്കും.
എൽഡിഎഫിൽ നിന്നും ഒരു കക്ഷിയും വിട്ടുപോകില്ലെന്ന് കോടിയേരി വ്യക്തമാക്കി. അത്തരം പ്രതീക്ഷകൾ ആരും വച്ചു പുലർത്തേണ്ട. ആരെങ്കിലും ഇങ്ങോട്ട് വന്നാൽ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിമാണ് നിലവില്‍ എൽഡിഎഫിലുള്ളത്.
പി.ജെ.ജോസഫ് എൽഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ഭാഗമായി നിൽക്കുവല്ലേ എന്നും കോടിയേരി മറുപടി നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി ശനിയാഴ്ച പ്രഖ്യാപിക്കും.