കണ്ണൂർ: ജനതാ കർഫ്യൂവിന് ശേഷം കണ്ണൂരിൽ രണ്ടാം ദിനവും ഹർത്താൽ പ്രതീതി. നഗരത്തിലെയും മറ്റിടങ്ങളിലെയും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കെഎസ്ആർടിസിയും സർവിസ് നിർത്തി.
Also Read: കെ.എം ഷാജി എംഎൽഎയുടെ ഇടപെടൽ;എൽഡിഎഫിനെ വെട്ടിലാക്കി കെപിഎ സലിം വീണ്ടും ലീഗിലേക്ക്
മലയോരത്തു നിന്നും കണ്ണൂർ നഗരത്തിലേക്ക് വിരലിൽ എണ്ണാവുന്ന സ്വകാര്യ ബസുകൾ മാത്രമേ സർവിസ് നടത്തിയുള്ളൂ. ആളുകൾ തീരെയില്ലാത്തതിനാൽ പലതും ഫസ്റ്റ് ട്രിപ്പിൽ തന്നെ സർവീസ് നിർത്തി. എന്ത് നഷ്ടം സഹിച്ചും സ്വകാര്യ ബസുകൾ സർവിസ് നടത്തുമെന്ന് ഉടമകൾ പറഞ്ഞിരുന്നുവെങ്കിലും ജീവനക്കാർ മാറി നിൽക്കുന്നതു കാരണം ഈ തീരുമാനം നടപ്പിലായില്ല.
Also Read: ബംഗാളിലേക്ക് പോകാൻ ഇറങ്ങി, കോട്ടയത്ത് കുടുങ്ങി; ഇതര സംസ്ഥാന തൊഴിലാളികൾക്ക് രക്ഷകരായി ജില്ലാ ഭരണകൂടം
കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായ ഇരിട്ടി, പേരാവൂർ, മട്ടന്നൂർ, കൊട്ടിയൂർ ,കാക്കയങ്ങാട്, പയ്യാവൂർ, ചെമ്പേരി തുടങ്ങിയ സ്ഥലങ്ങളൊക്കെ കടകമ്പോളങ്ങൾ തുറക്കാതെ നിശ്ചലമായിരിക്കുകയാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പൂർണമായും വിമാനത്താവളം ഭാഗികമായും അടച്ചിട്ടുണ്ട്. അതേസമയം ജില്ലയിൽ ഇന്നലെ നാലുപേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ചെറുവാഞ്ചേരി, കുഞ്ഞിമംഗലം, നാറാത്ത്, ചപ്പാരപ്പടവ് സ്വദേശികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Also Read: ജയിലിൽ നിന്നൊരു ആശ്വാസ വാർത്ത: കണ്ണൂരിൽ തടവുകാരന് കൊറോണയില്ല