ആപ്പ്ജില്ല

തെരഞ്ഞെടുപ്പിൽ ജോസിന് നേട്ടമാകും; 'രണ്ടില'യ്‌ക്ക് സ്‌റ്റേയില്ല, ജോസഫിന്റെ പരാതി ഫയലി‍ൽ സ്വീകരിച്ചു

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇന്ന് രാവിലെയാണ് ജോസഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്

Samayam Malayalam 23 Nov 2020, 7:08 pm
കൊച്ചി: കേരളാ കോൺഗ്രസിൻ്റെ(എം) രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന മുതിർന്ന നേതാവ് പിജെ ജോസഫിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.
Samayam Malayalam ജോസും ജോസഫും. Photo: TOI
ജോസും ജോസഫും. Photo: TOI


Also Read: അസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയ് അന്തരിച്ചു

ജസ്‌റ്റീസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇന്ന് രാവിലെയാണ് സിംഗിൾ ബെഞ്ച് തീരുമാനത്തിനെതിരെ പിജെ ജോസഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വസ്‌തുതകൾ പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് ചിഹ്നം ഉപയോഗിക്കാൻ അനുവാദം നൽകിയതെന്നായിരുന്നു ജോസഫിന്റെ വാദം. എന്നാൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി കേസ് ഫയലിൽ സ്വീകരിച്ചെങ്കിലും സ്‌റ്റേ ആവശ്യം കോടതി അംഗീകരിച്ചില്ല.

വിഷയത്തില്‍ ഇടക്കാല ഉത്തരവിറക്കിയ കോടതി വിശദമായ വാദം കേട്ടതിന് ശേഷം അന്തിമ ഉത്തരവിറക്കും.

മുൻപ് കേരളാ കോൺഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തെ ചോദ്യം ചെയ്‌താണ് ജോസഫ് കോടതിയെ സമീപിച്ചത്. ഇതോടെ ഹര്‍ജിയില്‍ ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. തർക്കം തുടരുന്നതിനാൽ ജോസ് വിഭാഗത്തിന് ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയുമായി ചിഹ്നം അനുവദിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ജോസിന് ചിഹ്നം നൽകിക്കൊണ്ടുള്ള നിർണായക ഉത്തരവുണ്ടായത്.

Also Read: രാത്രി ബാൽക്കണിയിൽ വന്നു; ഒച്ചവെച്ചപ്പോൾ പരസ്യമായി അപമാനിക്കാൻ ശ്രമം; യുവതിയുടെ പരാതി

കേസിൽ വാദം കേട്ട ഹൈക്കോടതി ചിഹ്നം സംബന്ധിച്ച കാര്യങ്ങൾ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി. ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ, വസ്‌തുക്കളും രേഖകളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ ഇടപെടാനില്ലെന്നും കോടതി പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്