തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയില്‍നിന്ന് നോക്കുകൂലി വാങ്ങിയ സംഭവത്തിൽ 21 തൊഴിലാളികളെ യൂനിയനുകളിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. 14 സി.എെ.ടി.യു പ്രവര്‍ത്തകര്‍ക്കും ഏഴ് എെ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ക്കുമാണ് അച്ചടക്ക നടപടി. ജോലി ചെയ്യാതെ കൂലി വാങ്ങിയെന്ന കാര്യം ബോധ്യപ്പെട്ടതായും ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും സി.എെ.ടി.യു ജില്ല സെക്രട്ടറി ആര്‍. രാമുവും പ്രസിഡന്‍റ് സി. ജയന്‍ബാബുവും അറിയിച്ചു.
സുധീര്‍ കരമനയുടെ ചാക്ക ബൈപാസിന് സമീപത്തെ വീട് നിര്‍മാണത്തിന് ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നതിനാണ് തൊഴിലാളികള്‍ നോക്കുകൂലിയായി 25,000 വാങ്ങിയത്. പണം വാങ്ങിയിട്ടും തൊഴിലാളികള്‍ സാധനമിറക്കാതെ പോവുകയും ചെയ്തു. ഇതോടെ, 16,000 രൂപ നല്‍കി മറ്റുള്ളവരെകൊണ്ട് ലോഡിറക്കി.
സുധീര്‍ കരമനയുടെ ചാക്ക ബൈപാസിന് സമീപത്തെ വീട് നിര്‍മാണത്തിന് ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നതിനാണ് തൊഴിലാളികള്‍ നോക്കുകൂലിയായി 25,000 വാങ്ങിയത്. പണം വാങ്ങിയിട്ടും തൊഴിലാളികള്‍ സാധനമിറക്കാതെ പോവുകയും ചെയ്തു. ഇതോടെ, 16,000 രൂപ നല്‍കി മറ്റുള്ളവരെകൊണ്ട് ലോഡിറക്കി.