ആപ്പ്ജില്ല

'യഥാർത്ഥ ജെഡിഎസ് ഞങ്ങൾ': പുതിയ പാര്‍ട്ടിയില്ലെന്ന് ജനതാദൾ സെക്യൂലർ കേരള ഘടകം

ജെഡിഎസ്സിന്റെ കേരള ഘടകം പുതിയ പാര്‍ട്ടി രൂപീകരിക്കുകയില്ലെന്ന് തീരുമാനം. യഥാർത്ഥ ജെഡിഎസ് തങ്ങളാണെന്ന് കേരള ജെഡിഎസ് പ്രസ്താവിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ജെഡിഎസ് ഘടകങ്ങളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ് തങ്ങളെന്നും പാര്‍ട്ടി വ്യക്തമാക്കി.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 27 Oct 2023, 5:09 pm
ജെഡിഎസ്സില്‍ തന്നെ തുടരുമെന്നും പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും ജനതാദൾ എസ് കേരള ഘടകം. യഥാർത്ഥ ജെഡിഎസ് തങ്ങളാണെന്ന് പാർട്ടി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ് തങ്ങളെന്നും നേതാക്കൾ അറിയിച്ചു.
Samayam Malayalam jds k krishnankutty and mathew t thomas


തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളിലെ ജെഡിഎസ് ഘടകങ്ങൾക്ക് കർണാടക ജെഡിഎസ്സിന്റെ തീരുമാനത്തോട് വിയോജിപ്പിക്കുണ്ട്. കർണാടകത്തിൽ തന്നെ വലിയൊരു വിഭാഗം നേതാക്കൾ വിമതശബ്ദം ഉയർത്തിക്കഴിഞ്ഞു. സിഎം ഇബ്രാഹിം അടക്കമുള്ള മുതിർന്ന നേതാക്കളാണ് ഈ വിമത ഗ്രൂപ്പിലുള്ളത്. ഇതിനിടയിൽ ജെഡിഎസ്സിന്റെ തീരുമാനത്തോട് വിയോജിപ്പുള്ള നേതാക്കൾ പലരും കോൺഗ്രസ്സിൽ ചേരുന്നുമുണ്ട്. നേരത്തെ ജെഡിഎസ്സിൽ നിന്ന് പുറത്താക്കിയതായി എച്ച്ഡി ദേവെഗൗഡ പ്രഖ്യാപിച്ച സിഎം ഇബ്രാഹിം പറയുന്നത് താൻ തന്നെയാണ് ജെഡിഎസ്സിന്റെ സംസ്ഥാന പ്രസിഡണ്ട് എന്നാണ്. ബിജെപിയുമായുള്ള സഖ്യം വേണമോയെന്ന് പുനപ്പരിശോധിക്കാൻ ദേവെഗൗഡയോട് താൻ അഭ്യർത്ഥിക്കുകയാണെന്നും സിഎം ഇബ്രാഹിം വ്യക്തമാക്കി.

Read more: 8 ഇക്കണോമിക് ക്ലസ്റ്ററുകൾ; നഗരപ്രാന്തങ്ങളെ വളഞ്ഞ് വികസനം; തിരുവനന്തപുരം ഉൾപ്രദേശങ്ങളെ കാക്കുന്നത് ചൈനയിലെ ഷെൻസെങ് മാതൃകയിലുള്ള വളർച്ച

Read More: സ്ക്രീൻ ഷെയറിങ് തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ്: എങ്ങനെയാണ് സ്ക്രീൻ പങ്കുവെക്കൽ തട്ടിപ്പ് നടക്കുന്നത്? എങ്ങനെ അതിൽനിന്ന് രക്ഷനേടാം?

കുമാരസ്വാമി തന്റെ മകനു വേണ്ടിയാണ് ഈ നിലപാട് കൈക്കൊള്ളുന്നതെന്ന സൂചന കഴിഞ്ഞദിവസങ്ങളിൽ സിഎം ഇബ്രാഹും നൽകിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തിയിരുന്നതായും ഇബ്രാഹിം പറയുന്നുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ കേരള നേതാക്കളുണ്ടോയെന്ന് പ്രത്യേകമായി അദ്ദേഹം പറഞ്ഞിട്ടില്ലെങ്കിലും കേരളം, തമിഴ്നാട്, രാജസ്ഥാൻ, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നേതാക്കൾ തന്നെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജെഡിഎസ്സിന്റെ എല്ലാ യൂണിറ്റിന്റെയും നേതാക്കൾ ബിജെപിയുമായുള്ള സഖ്യത്തിന് എതിരാണെന്ന് സിഎം ഇബ്രാഹിം പറയുന്നു.
കഴിഞ്ഞദിവസം (ഒക്ടോബർ 26) എല്ലാ സംസ്ഥാനങ്ങളിലെയും നോതാക്കളുമായി താൻ ചർച്ച നടത്തുമെന്ന് സിഎം ഇബ്രാഹിം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിൽ സംസ്ഥാന നേതൃയോഗം നടന്നിരിക്കുന്നത്.

പാർട്ടിയെ പിളർത്താനോ പുറത്തുപോകാനോ ഇപ്പോഴും സിഎം ഇബ്രാഹിം തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ നേതാക്കളും ഇതേ സമീപനമാണ് എടുത്തിരിക്കുന്നത്. പുതിയ പാർട്ടി രൂപീകരിക്കില്ലെന്നാണ് കൊച്ചിയിൽ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനം.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്