കോഴിക്കോട്: രാജ്യത്തെ മതേതരമായി ഒന്നിപ്പിച്ചു നിര്‍ത്താന്‍ നെഹ്‌റു ശ്രമിച്ചിരുന്നെന്ന് എഴുത്തുകാരി സാറാ ജോസഫ്. കേരളം വിട്ട് വടക്കേന്ത്യയിലേക്ക് പോകുമ്പോളാണ് യഥാര്‍ത്ഥ ഇന്ത്യയുടെ മുഖം കാണുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'ബുധിനിയും നെഹ്രുവിയന്‍ വികസനവും' എന്ന വിഷയത്തിൽ ആസാദ് നടത്തിയ ചർച്ചയിലാണ് സാറാ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: 'മോദി ഒരു കൊലയാളിയാണ്'; അഭിമുഖത്തിലെ ആ ചോദ്യത്തിനുശേഷം!, വെളിപ്പെടുത്തലുമായി കരൺ ഥാപ്പർ
ഇന്ത്യ എത്ര പുരോഗമിച്ചെന്നു പറഞ്ഞാലും സാമ്പത്തികമായി ഉന്നതിയിലെത്തിയെന്ന നുണകള്‍ അടിച്ചേല്‍പ്പിച്ചാലും കേരളം വിട്ട് വടക്കേന്ത്യയിലേക്ക് പോകുമ്പോളാണ് യഥാര്‍ത്ഥ ഇന്ത്യയുടെ മുഖം കാണുന്നത്. രാജ്യത്ത് പുരോഗതി ഉണ്ടാവണമെങ്കില്‍ ജനാധിപത്യം നിലനില്‍ക്കണം. ബുദ്ധിജീവികളെ വിമർശിച്ച സാറാ ജോസഫ് നമ്മുടെ വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ക്ക് ഏതു തരം രാജ്യം വേണ്ടതെന്ന് ആവശ്യപ്പെടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Also Read: കേരളത്തിൽ പ്രളയ സാധ്യതയേറുന്നു!!; കാരണം തുറന്നുപറഞ്ഞ് മാധവ് ഗാഡ്ഗില്‍
രാജ്യത്തെ മികച്ച ഭരണം കാണണമെങ്കില്‍ ഡല്‍ഹിയിലേക്ക് നോക്കിയാല്‍ മതി. അരവിന്ദ് കെജ്വരിവാള്‍ നേതൃത്വം വഹിക്കുന്ന ഭരണം അഴിമതിയില്ലാത്തതാണ്. നാടിനെ രക്ഷിക്കാന്‍ നമുക്ക് വേണ്ടത് അഴിമതിയെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥ വൃന്ദം ഉള്‍പ്പെടുന്ന ഭരണസംവിധാനമാണെന്നും സാറാ ജോസഫിനെ പറഞ്ഞു.