ആപ്പ്ജില്ല

'നിപ'യ്ക്ക് പിന്നാലെ ഭീഷണിയായി 'ഷിഗല്ല' ബാക്ടീരിയ

കുടൽ കൊന്ന് തിന്നുന്ന ബാക്ടീരയയെന്നാണ് ഷിഗല്ലയെ വിശേഷിപ്പിക്കാറുള്ളത്.

Samayam Malayalam 30 Jun 2018, 9:16 am
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് കുട്ടികളിൽ ഒരാൾക്ക് ‘ഷിഗല്ല’ രോഗമെന്ന് സ്ഥിരീകരണം. ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മുട്ടത്തറ പൊന്നറ യു.പി സ്കൂളിലെ വിദ്യാർഥിയ്ക്കാണ് ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഷിഗല്ല മുമ്പ് ചില ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും തിരുവനന്തപുരം ജില്ലയിൽ ആദ്യമായാണിത്. കുടൽ കൊന്ന് തിന്നുന്ന ബാക്ടീരിയയെന്നാണ് ഷിഗല്ലയെ വിശേഷിപ്പിക്കാറുള്ളത്.
Samayam Malayalam shigella


പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ല മെഡിക്കൽ ഒാഫിസർ ഡോ. പി.പി. പ്രീത അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂളിലെ നാല് കുട്ടികളെ വയറിളക്കവും ഛർദിയും ബാധിച്ച് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ മൂന്നുപേർ ഒരു വീട്ടിൽ നിന്നുള്ളവരാണ്. നാല് കുട്ടികളുടെയും സാംപിളുകൾ മെഡിക്കൽ കോളജ് ആശുപത്രി മൈക്രോബയോളജി ലാബിൽ പരിശോധനക്കയച്ചു. അതിലാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. നില വഷളായ കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്