പെരുന്ന: സര്‍ക്കാരിനെതിരെ തുറന്നടിച്ച് വീണ്ടും എൻഎസ്എസ്. ശരിദൂരത്തിൻ്റെ പ്രധാന കാരണം ശബരിമല തന്നെയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ ആവർത്തിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് എതിരാണ്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാൻ നിലകൊണ്ടുവെന്നും ജി സുകുമാരൻ നായര്‍ വാർത്താക്കുറിപ്പിലൂടെ വിമര്‍ശിച്ചു. ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് എൻഎസ്എസ് രംഗത്തുവരുന്നത്.
Also Read: കേന്ദ്ര-കേരള സർക്കാരുകളെ തള്ളി എൻഎസ്എസ്, ശരിദൂരം യുഡിഎഫിലേക്കോ?
ഇന്നലെ എൻഎസ്എസിനെ വിമർശിച്ച് മന്ത്രി എ കെ ബാലൻ രംഗത്തുവന്നിരുന്നു. സാമ്പത്തിക സംവരണത്തിൻ്റെ കാര്യത്തിൽ സുകുമാരൻ നായരല്ല ആര് വിചാരിച്ചാലും കേരള ജനത തെറ്റിദ്ധരിക്കില്ല. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നൽകാനുള്ള ശ്രമങ്ങൾ നടത്തിയത് എൽഡിഎഫാണെന്നും പാവപ്പെട്ട നായന്മാർക്ക് ഇക്കാര്യങ്ങൾ അറിയാമെന്നും മന്ത്രി പറഞ്ഞു. മുന്നോക്ക സംസ്ഥാനത്തിലെ പിന്നോക്കക്കാർക്ക് ദേവസ്വം ബോർഡിൽ സംവരണം കൊണ്ടുവന്ന ഏക സംസ്ഥാന കേരളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എൻഎസ്എസ് അവരുടെ നിലപാട് ഞങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നും കോടിയേരി വ്യക്തമാക്കി.
എന്‍എസ്എസ് നിലപാട് എന്‍ഡിഎക്ക് അനുകൂലമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക സംവരണം ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയ നരേന്ദ്ര മോദിയിലേക്കുള്ള ദൂരമാണ്, സുകുമാരൻ പറഞ്ഞ ദൂരമെന്നും കുമ്മനം പറഞ്ഞു.
അതേസമയം വിജയദശമി ദിനത്തിലെ സന്ദേശത്തിലാണ് എൻഎസ്എസ് ശരിദൂര നിലപാട് ആഹ്വാനം ചെയ്തത്. 'സംസ്ഥാന സര്‍ക്കാരിൻ്റെ അവഗണനക്കും വിവേചനത്തിനും എതിരെയാണ് നാം പ്രതികരിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിനെതിരെയാണ് പ്രതികരിക്കേണ്ടത്. സമദൂരമാണെങ്കിലും ശരിദൂരം കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ശരിദൂരം എന്തെന്ന് നായരെ പഠിപ്പിക്കേണ്ട കാര്യമില്ല. ശബരിമല വിഷയത്തിൽ വിശ്വാസം സംരക്ഷിക്കാൻ ആത്മാര്‍ത്ഥമായ ഒന്നും കേന്ദ്രം ചെയ്തിട്ടില്ല'എന്നതായിരുന്നു സുകുമാരൻ നായരുടെ പ്രസ്താവന. ഇതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
Also Read: കേന്ദ്ര-കേരള സർക്കാരുകളെ തള്ളി എൻഎസ്എസ്, ശരിദൂരം യുഡിഎഫിലേക്കോ?
ഇന്നലെ എൻഎസ്എസിനെ വിമർശിച്ച് മന്ത്രി എ കെ ബാലൻ രംഗത്തുവന്നിരുന്നു. സാമ്പത്തിക സംവരണത്തിൻ്റെ കാര്യത്തിൽ സുകുമാരൻ നായരല്ല ആര് വിചാരിച്ചാലും കേരള ജനത തെറ്റിദ്ധരിക്കില്ല. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നൽകാനുള്ള ശ്രമങ്ങൾ നടത്തിയത് എൽഡിഎഫാണെന്നും പാവപ്പെട്ട നായന്മാർക്ക് ഇക്കാര്യങ്ങൾ അറിയാമെന്നും മന്ത്രി പറഞ്ഞു. മുന്നോക്ക സംസ്ഥാനത്തിലെ പിന്നോക്കക്കാർക്ക് ദേവസ്വം ബോർഡിൽ സംവരണം കൊണ്ടുവന്ന ഏക സംസ്ഥാന കേരളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എൻഎസ്എസ് അവരുടെ നിലപാട് ഞങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നും കോടിയേരി വ്യക്തമാക്കി.
എന്‍എസ്എസ് നിലപാട് എന്‍ഡിഎക്ക് അനുകൂലമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക സംവരണം ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയ നരേന്ദ്ര മോദിയിലേക്കുള്ള ദൂരമാണ്, സുകുമാരൻ പറഞ്ഞ ദൂരമെന്നും കുമ്മനം പറഞ്ഞു.
അതേസമയം വിജയദശമി ദിനത്തിലെ സന്ദേശത്തിലാണ് എൻഎസ്എസ് ശരിദൂര നിലപാട് ആഹ്വാനം ചെയ്തത്. 'സംസ്ഥാന സര്‍ക്കാരിൻ്റെ അവഗണനക്കും വിവേചനത്തിനും എതിരെയാണ് നാം പ്രതികരിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിനെതിരെയാണ് പ്രതികരിക്കേണ്ടത്. സമദൂരമാണെങ്കിലും ശരിദൂരം കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ശരിദൂരം എന്തെന്ന് നായരെ പഠിപ്പിക്കേണ്ട കാര്യമില്ല. ശബരിമല വിഷയത്തിൽ വിശ്വാസം സംരക്ഷിക്കാൻ ആത്മാര്‍ത്ഥമായ ഒന്നും കേന്ദ്രം ചെയ്തിട്ടില്ല'എന്നതായിരുന്നു സുകുമാരൻ നായരുടെ പ്രസ്താവന. ഇതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.