ചങ്ങനാശ്ശേരി ശബരിമലയിൽ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിനെ പഴിച്ച് എൻഎസ്എസ്. സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണം സര്‍ക്കാര‍് തന്നെയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ പറഞ്ഞു. നവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് സര്‍ക്കാര്‍ നിരീശ്വരവാദം നടപ്പാക്കുകയാണെന്നും സുകുമാരൻ നായര്‍ ആരോപിച്ചു. സുപ്രീം കോടതി വിധിയുടെ മറവിൽ നവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് യുവതീപ്രവേശനത്തിലൂടെ ശബരിമലയിലെ ആചാരണങ്ങള്‍ ഇല്ലാതാക്കാനും നിരീശ്വരവാദം നടപ്പാക്കാനുമുള്ള ആസൂത്രിതനീക്കമാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നായിരുന്നു സുകുമാരൻ നായരുടെ ആരോപണം. ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് ഏത് ഹീനമാര്‍ഗത്തിലൂടെയും പാര്‍ട്ടി നയം നടപ്പാക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് സംശയിക്കുന്നതിൽ തെറ്റുപറയാൻ പറ്റില്ലെന്നും സുകുമാരൻ നായര്‍ പ്രസ്താവനയിൽ പറഞ്ഞു. ഇതിന്‍റെ പേരിൽ നടക്കുന്ന കലാപങ്ങളുടെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ സമാധാനപരമായി പരിഹാരം കണ്ടെത്താവുന്ന പ്രശ്‌നം ഇത്ര സങ്കീര്‍ണമാക്കിയത് സര്‍ക്കാരാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. അനാവശ്യമായി നിരോധനാജ്ഞ നടപ്പാക്കുകയും നിരപരാധികളായ ഭക്തരെ കേസില്‍ കുടുക്കി ജയിലിലടക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാട്ടില്‍ മുഴുവന്‍ അരാജകത്വം സൃഷ്ടിക്കുക, ഏത് കള്ളവും മാറി മാറി പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാന്‍ ശ്രമിക്കുക. ഹൈന്ദവ ആചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വരവിശ്വാസം നിലനിര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നടത്തുന്ന നടപടികള്‍ ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതാണോ എന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ വിശ്വാസം സംരക്ഷിച്ചില്ലെങ്കിൽ വിശ്വാസികള്‍ അതിനായി രംഗത്തിറങ്ങുന്നത് തെറ്റാണോയെന്നും സുകുമാരൻ നായര്‍ ചോദിച്ചു.ഇതിന് രാഷ്ട്രീയ നിറം നൽകി പ്രതിരോധിക്കുന്നത് തെറ്റാണെന്നും സുകുമാരൻ നായര്‍ പറഞ്ഞു.
ഏത് മതത്തിന്‍റേതായാലും വിശ്വാസം സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ നിലനിൽപിന് അത്യാവശ്യമാണെന്നും ശബരിമലയിലെ വിശ്വാസം തകര‍്ക്കാൻ ആരെയും അനുവദിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, എൻഎസ്എസിൻ്റെ പ്രസ്താവന നിലവാരമില്ലാത്തതാണെന്നും ആർഎസ്എസിനെ സഹായിക്കുന്ന പ്രസ്താവന എൻഎസ്എസ് തിരുത്തണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൻഎസ്എസ് സമദൂരത്തോടെയല്ല കാര്യങ്ങളെ കാണുന്നതെന്നും കാനം കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിൽ സമാധാനപരമായി പരിഹാരം കണ്ടെത്താവുന്ന പ്രശ്‌നം ഇത്ര സങ്കീര്‍ണമാക്കിയത് സര്‍ക്കാരാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. അനാവശ്യമായി നിരോധനാജ്ഞ നടപ്പാക്കുകയും നിരപരാധികളായ ഭക്തരെ കേസില്‍ കുടുക്കി ജയിലിലടക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാട്ടില്‍ മുഴുവന്‍ അരാജകത്വം സൃഷ്ടിക്കുക, ഏത് കള്ളവും മാറി മാറി പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാന്‍ ശ്രമിക്കുക. ഹൈന്ദവ ആചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വരവിശ്വാസം നിലനിര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നടത്തുന്ന നടപടികള്‍ ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതാണോ എന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ വിശ്വാസം സംരക്ഷിച്ചില്ലെങ്കിൽ വിശ്വാസികള്‍ അതിനായി രംഗത്തിറങ്ങുന്നത് തെറ്റാണോയെന്നും സുകുമാരൻ നായര്‍ ചോദിച്ചു.ഇതിന് രാഷ്ട്രീയ നിറം നൽകി പ്രതിരോധിക്കുന്നത് തെറ്റാണെന്നും സുകുമാരൻ നായര്‍ പറഞ്ഞു.
ഏത് മതത്തിന്‍റേതായാലും വിശ്വാസം സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ നിലനിൽപിന് അത്യാവശ്യമാണെന്നും ശബരിമലയിലെ വിശ്വാസം തകര‍്ക്കാൻ ആരെയും അനുവദിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, എൻഎസ്എസിൻ്റെ പ്രസ്താവന നിലവാരമില്ലാത്തതാണെന്നും ആർഎസ്എസിനെ സഹായിക്കുന്ന പ്രസ്താവന എൻഎസ്എസ് തിരുത്തണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൻഎസ്എസ് സമദൂരത്തോടെയല്ല കാര്യങ്ങളെ കാണുന്നതെന്നും കാനം കൂട്ടിച്ചേർത്തു.