തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഒന്നാംതരം മുതൽ പത്താംതരം വരെയുള്ള ക്ലാസുകളിൽ ആറ് പ്രവർത്തി ദിനം പിന്നിട്ടപ്പോൾ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണം 1.63 ലക്ഷമായി. അഞ്ചാം ക്ലാസിലാണ് ഏറ്റവും അധികം കുട്ടികൾ ചേർന്നത്. അഞ്ചാം ക്ലാസിൽ 44,636 കുട്ടികളാണ് പുതുതായെത്തിയത്. മൂന്ന് വർഷത്തിനുള്ളിൽ 4.93 ലക്ഷം കുട്ടികളാണ് പൊതു വിദ്യാലയത്തിൽ വിദ്യ തേടിയെത്തിയത്. കഴിഞ്ഞ വർഷം 1.85 ലക്ഷം കുട്ടികളാണ് അധികമായെത്തിയത്. അൺ എയ്ഡഡ് സ്കൂളുകളിൽ 38,000 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ സ്കൂളുകളിൽ 11.69 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്. എയ്ഡഡ് മേഖലയിൽ 21.58 ലക്ഷം കുട്ടികളും. അൺഎയ്ഡഡ് മേഖലയിൽ 3.89 ലക്ഷം വിദ്യാർത്ഥികലാണ് പഠിക്കുന്നത്. മുഴുവൻ 37.16 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.
2018ൽ 1.85 ലക്ഷം വിദ്യാർത്ഥികളാണ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായത്. മലപ്പുറത്തായിരുന്നു കൂടുതൽപ്പേർ സർക്കാർ സ്കൂളുകളിൽ ചേർന്നത്.
മുൻ വർഷങ്ങളിൽ അൺഎയ്ഡഡ് ഇംഗ്ലിഷ് മീഡിയങ്ങളിൽ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മാത്രയിരുന്നു കൊഴിഞ്ഞുപോക്കെങ്കിൽ ഇത്തവണ അത് എല്ലാ ക്ലാസുകളിൽനിന്നുമായി മാറിയിട്ടുണ്ട്.
സർക്കാർ സ്കൂളുകളിൽ 11.69 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്. എയ്ഡഡ് മേഖലയിൽ 21.58 ലക്ഷം കുട്ടികളും. അൺഎയ്ഡഡ് മേഖലയിൽ 3.89 ലക്ഷം വിദ്യാർത്ഥികലാണ് പഠിക്കുന്നത്. മുഴുവൻ 37.16 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.
2018ൽ 1.85 ലക്ഷം വിദ്യാർത്ഥികളാണ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായത്. മലപ്പുറത്തായിരുന്നു കൂടുതൽപ്പേർ സർക്കാർ സ്കൂളുകളിൽ ചേർന്നത്.
മുൻ വർഷങ്ങളിൽ അൺഎയ്ഡഡ് ഇംഗ്ലിഷ് മീഡിയങ്ങളിൽ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മാത്രയിരുന്നു കൊഴിഞ്ഞുപോക്കെങ്കിൽ ഇത്തവണ അത് എല്ലാ ക്ലാസുകളിൽനിന്നുമായി മാറിയിട്ടുണ്ട്.