ആപ്പ്ജില്ല

ബിഷപ്പിൻ്റെ അറസ്റ്റ് വരെ പോരാടുമെന്ന് കന്യാസ്ത്രീകൾ

മിഷണറീസ് ഓഫ് ജീസസിന്‍റെ എതിര്‍പ്പിനു പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ

Samayam Malayalam 11 Sept 2018, 1:06 pm
കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വരെ പോരാട്ടം തുടരുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. തങ്ങള്‍ സമരം ചെയ്യുന്നത് ആരുടെയും പ്രേരണയിലല്ലെന്നും തങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിക്കണമെന്നും കന്യാസ്ത്രീമാര്‍ പറഞ്ഞു.
Samayam Malayalam kerala-nuns-protest-759


മിഷനറീസ് ഓഫ് ജീസസിന്‍റെ എതിര്‍പ്പിനു പിന്നിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആണെന്ന് കന്യാസ്ത്രീമാര്‍ ആരോപിച്ചു. അനുസരണം എന്നു പറഞ്ഞ് തങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താൻ ശ്രമിക്കുകയാണ്. പരാതി സത്യമാണെന്നും അവര്‍ക്കൊപ്പം ഉറച്ചു നിൽക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

തങ്ങള്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎൽഎയ്ക്കെതിരെ പരാതി നല്‍കുമെന്നും ഇതു സംബന്ധിച്ച് അടുത്ത ദിവസം തന്നെ മൊഴി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ച് കന്യാസ്ത്രീകള്‍ നയിക്കുന്ന സമരത്തെ അപലപിച്ച് മിഷണറീസ് ഓഫ് ജീസസ് സന്യാസസമൂഹം രംഗത്തെത്തിയിരുന്നു. ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതി വാസ്തവവിരുദ്ധമാണ്. ബാഹ്യശക്തികളുമായി കൂട്ടുചേര്‍ന്ന് നിരപരാധിയെ ക്രൂശിക്കുന്ന നടപടി തങ്ങളുടെ മനഃസാക്ഷിയ്ക്ക് യോജിച്ചതല്ലെന്നും മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്